ന്യൂഡൽഹി: ഡൽഹിയിൽ വയോധികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ശേഷം കുത്തിക്കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവം.
62കാരിയായ വയോധികയുടെ കഴുത്ത് മുറിച്ച നിലയിലായിരുന്നു. കൂടാതെ ശരീരത്തിൽ 20ഓളം തവണ കുേത്തൽക്കുകയും ചെയ്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വയോധിക ആക്രമണത്തിനിരയായി മരിച്ച വിവരം ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിക്കുന്നത്. ഇവരുടെ കഴുത്ത് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അറുത്ത നിലയിലായിരുന്നു. കൂടാതെ നിരവധി തവണ കുത്തേറ്റതിന്‍റെ പാടുകളും ശരീരത്തിലുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചേപ്പാഴേക്കും വയോധിക മരിച്ചിരുന്നതായി മുതിർന്ന പൊലീസുകാരി പ്രിയങ്ക കശ്യപ് പറഞ്ഞു.
വയോധികയുടെ മകൻ ജോലിക്ക് ശേഷം വീട്ടിെലത്തിയപ്പോഴാണ് മാതാവ് രക്തത്തിൽ കുളിച്ചുകിടക്കുന്നത് കാണുന്നത്. ബിഹാർ സ്വദേശിയായ ഇവർ മകനും കൊച്ചുമകനുമൊപ്പം ഡൽഹിയിലാണ് താമസം. വീടിന് പുറത്ത് പച്ചക്കറികൾ വിൽക്കുന്ന ജോലിയായിരുന്നു ഇവർക്ക്.
സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. അന്വേഷണത്തിൽ വീടിന്‍റെ സമീപത്തുനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയിൽനിന്ന് കത്തിയും പൊലീസ് കണ്ടെടുത്തു. വയോധികയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.