ന്യൂഡൽഹി: ആംനെസ്റ്റി ഇന്റർനാഷണലിന് 51.72 കോടി പിഴയിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻ സി.ഇ.ഒ അകാർ പട്ടേലിന് 10 കോടി രൂപയും പിഴയിട്ടു. ഫെമ നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി. ഫെമ നിയമം ലംഘിച്ചതിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
യു.കെയിലെ ആംനെസ്റ്റി ഇന്റർനാഷണലിൽ നിന്നും സംഭാവന സ്വീകരിച്ചതിൽ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നവംബർ 2013 മുതൽ 2018 വരെയുള്ള കാലയളവിൽ ആംനെസ്റ്റി ഇന്റർനാഷണൽ നടത്തിയ ഇടപാടുകളിലാണ് ഇ.ഡി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ആംനെസ്റ്റിയുടെ പ്രഖ്യാപിത പ്രവർത്തനങ്ങളിൽ അല്ലാത്ത പലതും സംഘടന ചെയ്തുവെന്നും ഫെറ നിയമം ലംഘിക്കാൻ ഫണ്ടുകൾ വകമാറ്റിയെന്നും ഇ.ഡി ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.