?????????????? ?????????????

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എട്ടു വ്യവസായങ്ങൾക്കും തളർച്ച

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട എട്ടു വ്യവസായങ്ങൾക്ക് തളർച്ച. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജൂലൈയിൽ 2.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കൽക്കരി, എണ്ണഖനനം, പ്രകൃതിവാതകം, എണ്ണശുദ്ധീകരണം, വളം, ഉരുക്ക്, സിമൻറ്, വൈദ്യുതി എന്നീ മേഖലകളിലാണ് മാന്ദ്യം പ്രകടമായത്. രാജ്യത്തെ ആകെ വ്യവസായിക ഉൽപാദനത്തിെൻറ 40.27 ശതമാനവും സംഭാവന ചെയ്യുന്നത് ഈ മേഖലകളാണ്.

കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഉൽപാദനം ജൂലൈയിൽ കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ഉരുക്ക്-6.6 ശതമാനം, സിമൻറ്-7.9 ശതമാനം, വൈദ്യുതി-4.2 ശതമാനം എന്നിങ്ങനെയും ഉൽപാദനം കുറഞ്ഞു. 2018ൽ ഉരുക്ക്-6.9 ശതമാനം, സിമൻറ്-11.2 ശതമാനം, വൈദ്യുതി-6.7 ശതമാനം എന്നിങ്ങനെയാണ് ഉൽപാദനം രേഖപ്പെടുത്തിയിരുന്നത്.

ഏപ്രിൽ-ജൂലൈ കാലയളവിൽ മൂന്നു ശതമാനം മാത്രമാണ് ഈ മേഖലയുടെ വളർച്ചനിരക്ക്. കഴിഞ്ഞ വർഷം ഇതേസമയം 5.9 ശതമാനം വളർച്ച നേടിയ സ്ഥാനത്താണ് ഈ കുറവുണ്ടായത്. മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞതായി കഴിഞ്ഞ ദിവസം സർക്കാർ വ്യക്തമാക്കിയിരുന്നു. ആറു വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണ് ഇത്.

Tags:    
News Summary - economic slowdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.