സാമ്പത്തിക സംവരണം: ഹരജി ഭരണഘടന ബെഞ്ചിന് വിേട്ടക്കും

ന്യൂഡൽഹി: സർക്കാർ തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്നാക്ക വിഭാഗങ്ങൾക് ക് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ നിയമ നിർമാണത്തിനെതിരെ സമർപ്പിച്ച ഹ രജി ഭരണഘടന ബെഞ്ചിന് വിടുന്നകാര്യം സുപ്രീംകോടതി പരിശോധിക്കും. ഇൗ മാസം 28ന് കേസ്  വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇക്കാര് യവും അന്ന് തീരുമാനിക്കുമെന്ന് വ്യക്തമാക്കി. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനും സുപ്രീംകോടതി വിസമ്മതിച്ചു.

മൊത്തം സംവരണം 50 ശതമാനത്തിൽ കവിയരുതെന്ന അടിസ്ഥാന ഘടനയെ നിരാകരിക്കുന്നതാണ് കേന്ദ്ര സർക്കാറിെൻറ പുതിയ നിയമ നിർമാണമെന്ന് അഡ്വ. രാജീവ് ധവാൻ വാദിച്ചു. സാധ്യമായ വേഗത്തിൽ കേസ് പരിഗണിക്കുമെന്നും ഭരണഘടന ബെഞ്ചിന് വിടുന്ന കാര്യം പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞു.

അതേസമയം, സാമ്പത്തിക സംവരണത്തിനെതിരെ സമർപ്പിച്ച ഹരജികളെ എതിർത്ത് കേരളത്തിലെ മുന്നാക്ക സമുദായങ്ങൾ സുപ്രീംകോടതിയിലെത്തി.
കേരളത്തിൽ നിന്നുള്ള ബ്രാഹ്മണ സഭ, വൈശ്യക്ഷേമ സഭ, പുഷ്പക ബ്രാഹ്മണ സഭ, മൂസത്, വാര്യർ, കുറുപ്പ്, മാരാർക്ഷേമ സഭ, വെള്ളാള, നമ്പ്യാർ, ചക്യാർ, എമ്പ്രാന്തിരി, നായർ, അടിയോടി, പൊതുവാൾ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്ത് മുന്നാക്ക സമുദായ െഎക്യമുന്നണി എന്ന സംഘടനയാണ് സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് കക്ഷി ചേർന്നത്.

Tags:    
News Summary - Economic reservation - Supreme court - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.