ന്യൂഡൽഹി: കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനൊപ്പം വിരുന്നിൽ പങ്കെടുത്ത ബി.ജെ.പി എം.പി ദുഷ്യ ന്ത് സിങ് രാഷ്ട്രപതി ഭവനും സന്ദർശിച്ചു. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ കനിക യാത്രാവിവരം മറച്ചു വെച്ചാണ് ലക്നൗവിൽ ഇൻറീരിയർ ഡിസൈനറായ ആദിൽ അഹമ്മദ് സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തത്. ഇതിലാണ് രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധരാ രാജെയും മകൻ ദുഷ്യന്ത് സിങ് എം.പിയും അടക്കമുള്ള പ്രമുഖർ പങ്കെടുത്തത്.
പാർട്ടിക്ക് ശേഷം ദുഷ്യന്ത് സിങ് എം.പി രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ പങ്കെടുക്കുകയും പാർലമെൻറ് സെൻട്രൽ ഹാളിൽ വരികയും ചെയ്തിരുന്നു. കനികയെ ലഖ്നൗ കിങ് ജോർജ്സ് മെഡിക്കൽ യൂനിവേസ്റ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനികക്ക് രോഗം സ്ഥിരീകരിച്ചതോടെ വസുന്ധരാ രാജെയും ദുഷ്യന്ത് സിങ്ങും നിരീക്ഷണത്തിൽ പ്രവേശിച്ചു.
പത്ത് ദിവസം മുമ്പാണ് കനിക ലണ്ടനില്‍നിന്നും തിരിച്ചെത്തിയത്. തുടർന്ന് കനികക്കും കുടുംബത്തിനും സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയിരുന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച് വരികയാണ്. ഇതുവരെ 211 പേർക്കാണ് ഇന്ത്യയിൽ കോവിഡ്19 സ്ഥിരീകരിച്ചത്. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.