ന്യൂഡൽഹി: രാജ്യത്ത് അഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ഉയരുകയാണെന്ന് വ്യോമയാന മന്ത്രാലയം. 91,000 പേരാണ് തിങ്കളാഴ്ച അഭ്യന്തര വിമാനയാത്ര നടത്തിയതെന്ന് വ്യോമയാന മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
അഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തിൽ ക്രമാനുഗതമായ വളർച്ചയുണ്ടാവുന്നുണ്ടെന്നും മന്ത്രാലയം ട്വിറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. 961 വിമാനങ്ങളാണ് തിങ്കളാഴ്ച രാജ്യത്ത് സർവിസ് നടത്തിയത്. 1,82,067 യാത്രക്കാരാണ് വിമാനത്താവളങ്ങളിലെത്തിയത്. ഇതിൽ 91,959 പേരും അഭ്യന്തര യാത്രക്കായാണ് എത്തിയത്.
മാർച്ച് 25ന് രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് വിമാന സർവിസുകൾ നിർത്തിയത്. മെയ് 25നാണ് അഭ്യന്തര വിമാന സർവിസുകൾ പുനഃരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.