ശ്രീനഗർ: സൗകര്യങ്ങളുടെയും വിദഗ്ധരുടെയും അഭാവത്തിലും പത്താൻകോട്ട് സൈനിക ആശു പത്രിയിലെ ഡോക്ടർമാർ വെല്ലുവിളി ഏറ്റെടുത്തു. ജനിച്ച് ഒരു ദിവസം മാത്രമായ കുഞ്ഞ് അവരുടെ മനക്കരുത്തിൽ ജീവിതത്തിലേക്ക് തിരിച്ചുവന്നു.
കഴിഞ്ഞയാഴ്ചയാണ് സംഭ വം. സൈനികെൻറ ഭാര്യ സിസേറിയനിലൂടെയാണ് കുട്ടിക്ക് ജന്മം നൽകിയത്. ജനിച്ചുവീണപ്പോൾ തന്നെ വയറിനും കുടലിനും ഗുരുതര പ്രശ്നങ്ങളുണ്ടായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ മരണത്തിനുവരെ സാധ്യതയുണ്ടായിരുന്നു.
കോവിഡ് കാരണം പത്താൻകോട്ടിലെ മറ്റ് ആശുപത്രികളിൽ ശിശുരോഗ വിദഗ്ധർ ഉണ്ടായിരുന്നില്ല. സായുധസേനയുടെ ചന്ദിമന്ദിറിലെ പീഡിയാട്രിക് സർജറി കേന്ദ്രത്തിലേക്ക് കുട്ടിയെ മാറ്റാനും പറ്റാത്ത അവസ്ഥ. ഈ സാഹചര്യത്തിലാണ് പത്താൻകോട്ട് സൈനിക ആശുപത്രിയിലെ സർജിക്കൽ സ്പെഷലിസ്റ്റ് മേജർ ആദിൽ അബ്ദുൽകലാം ശസ്ത്രക്രിയയുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്. വെൻറിലേറ്ററിലായിരുന്ന കുട്ടിയുടെ വയറുതുറന്ന് ശസ്ത്രക്രിയ ആരംഭിച്ചു.
മറ്റു ഡോക്ടർമാരുടെയും നഴ്സുമാരുടെയും സഹായത്തോടെ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ വയറിലെയും കുടലിലെയും പ്രശ്നങ്ങൾ പരിഹരിച്ചു. സൈന്യത്തിെൻറ മേഖല ആശുപത്രികളിൽ ഇത്തരത്തിലൊരു ശസ്ത്രക്രിയ ആദ്യമായാണ് നടക്കുന്നത്.
മുലപ്പാൽ കുടിച്ചുതുടങ്ങിയ കുട്ടി ആരോഗ്യത്തിലേക്ക് തിരിച്ചെത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.