പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ചതിന് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന(രമ്യ) വീണ്ടും മറ്റൊരു ട്രോളുമായി ഫേസ്ബുക്കിൽ. മോദിക്കെതിെര വീഡിയോ ട്രോളുമായാണ് ദിവ്യ എത്തിയിരിക്കുന്നത്.
കോർപറേറ്റ് മുതലാളിമാരായ അംബാനി, അദാനി എന്നിവരെ നെഞ്ചോട് ചേർക്കുന്ന മോദി കർഷകരെയും സ്ത്രീ സുരക്ഷയെയും പൊതുജനങ്ങളെയും തള്ളിക്കളയുന്നതായാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. വിദേശ യാത്ര, ജി.എസ്.ടി, പെട്രോൾ വില, 15 ലക്ഷം ഡെപോസിറ്റ്, എന്നിവയെ ഒക്കെ കണക്കിന് വീഡിയോയിൽ പരിഹസിക്കുന്നുണ്ട്.
കോടികൾ അഴിമതി നടത്തി രാജ്യം വിട്ട നീരവ് മോദി, മെഹുൽ ചോക്സി, വിജയ് മല്യ എന്നിവരെയും ദിവ്യ വീഡിയോയിൽ കളിയാക്കി. ആൾകൂട്ട കൊല ആസ്വദിക്കുന്നതായും ചിത്രീകരിച്ചിട്ടുണ്ട്.
യു.പി പൊലീസാണ് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചതിന് ദിവ്യക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് എടുത്തത്. എന്നാൽ ഇതിന് പിന്നാലെ മോദിയെ കള്ളനെന്ന് വിളിച്ച് വിണ്ടും ദിവ്യ രംഗത്തെത്തിയിരുന്നു.
ദിവ്യ സ്പന്ദനയുടെ പോസ്റ്റ് വൻ വൈറലായതോടെ ബി.ജെ.പി കോൺഗ്രസ് നേതൃത്വത്തിനെതിരെ തിരിഞ്ഞു. ശേഷം പാർട്ടി നേതൃത്വവുമായി അഭിപ്രായ ഭിന്നതയെ തുടർന്ന് കോൺഗ്രസിന്‍റെ സമൂഹ മാധ്യമ വിഭാഗം മേധാവി സ്ഥാനം ദിവ്യ സ്പന്ദന രാജിവച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും അതെല്ലാം അവർ നിഷേധിച്ചു. അത് വെറും ഗോസിപ്പുകൾ മാത്രമാണെന്നും ആളുകൾക്ക് ഇത്തരം വാർത്തകളോട് മാത്രമാണ് താൽപര്യമെന്നും ദിവ്യ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.