ബംഗളൂരു: കർണാടകയിലെ ബെള്ളാരിയിൽ കോവിഡ് ബാധിച്ച് മരിച്ചവരെ ഒന്നിച്ച് കുഴിച്ചുമൂടുന്നതിെൻറ വിഡിയോ ദൃശ്യം പുറത്തുവന്നതിെൻറ വിവാദങ്ങൾക്കിടെ വടക്കൻ കർണാടകയിലെ യാദ്ഗിറിലും സമാനമായ സംഭവം. പി.പി.ഇ കിറ്റ് ധരിച്ച് രണ്ടുപേർ ചേർന്ന് മൃതദേഹം കുഴിയിലേക്ക് വലിച്ചെറിയുന്നതിെൻറ ദൃശ്യമാണ് പുറത്തുവന്നത്.
മൃതദേഹം കുഴിയിലിടുമ്പോൾ കുഴിയിൽ നിറഞ്ഞ വെള്ളം പുറത്തേക്ക് തെറിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മൃതദേഹം പ്ലാസ്റ്റിക് ബോഡി ബാഗിലാക്കി മരക്കമ്പില്‍ കെട്ടി വലിച്ചുകൊണ്ടുവന്ന് കുഴിയിലേക്കു വലിച്ചിടുന്നതാണ് വിഡിയോയിലുള്ളത്.
മുന്നൂറു മീറ്ററോളം മൃതദേഹം വലിച്ചുകൊണ്ടുപോകുന്നുണ്ട്. കുഴി കാണിച്ചുകൊടുക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും ഏതാനും ഉദ്യോഗസ്ഥരും കൂടെയുണ്ട്. കോവിഡ് ബാധിച്ച് തിങ്കളാഴ്ച മരിച്ച വയോധികെൻറ മൃതദേഹമാണ് ചൊവ്വാഴ്ച ഇത്തരത്തിൽ കുഴിച്ചുമൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.