ന്യൂഡൽഹി: കശ്മീരി വിദ്യാർഥിക്ക് ഡൽഹിയിൽ ഹോട്ടൽ മുറി നിഷേധിച്ചതായി പരാതി. ഒായേ ാ വഴി ഒാൺലൈനിൽ മുറി ബുക്ക് ചെയ്ത വിദ്യാർഥിക്കാണ് ഹോട്ടലിൽ എത്തിയപ്പോൾ കശ്മീ രിയാണെന്ന് തിരിച്ചറിഞ്ഞതോടെ മുറി നിഷേധിക്കപ്പെട്ടത്. കശ്മീരികൾക്കും പാകിസ് താനികൾക്കും ബംഗ്ലാദേശികൾക്കും മുറി നൽകിെല്ലന്ന് ഹോട്ടൽ മാനേജർ പറഞ്ഞതായി ഡൽഹി സർവകലാശാലയിൽ നിയമ വിദ്യാർഥിയായ നുെഎമാൻ റഫീഖ് വ്യക്തമാക്കി.
ഫെബ്രുവരി 15 മുതൽ 17 വരെ നോർത്ത് ഡൽഹിയിലെ വിജയനഗറിലുള്ള ആശ റെസിഡൻസിയിലാണ് നുെഎമാൻ റഫീഖ് മുറി ബുക്ക് ചെയ്തത്. കശ്മീരികൾക്ക് മുറി നൽകാനാവില്ലെന്ന് രേഖാമുലം ഏഴുതി നൽകാൻ വിദ്യാർഥി ആവശ്യപ്പെെട്ടങ്കിലും ഹോട്ടലുകാർ തയാറായില്ല. തുടർന്ന് ഒായോ അധികൃതരെ ബന്ധപ്പെട്ടേപ്പാൾ സംഭവത്തിൽ ക്ഷമ ചോദിച്ച അവർ മറ്റൊരു േഹാട്ടലിൽ താമസം വാഗ്ദാനം ചെയ്തെന്ന് നുെഎമാൻ പറഞ്ഞു.
അതേസമയം, പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീർ, ലഡാക് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുറി നൽകരുതെന്ന് ഡൽഹി പൊലീസ് വാക്കാൽ നിർദേശിച്ചിരുന്നുവെന്ന് ഹോട്ടൽ മാനേജർ രാഹുൽ ഗൗതം പറഞ്ഞു. പൊലീസ് വാക്കാലാണ് നിർദേശം നൽകിയത്. ഇക്കാര്യം ഏജൻസിയെ അറിയിച്ചിട്ടുണ്ട്. അവർ ഇക്കാര്യം വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടില്ല. തങ്ങൾ കശ്മീരികൾക്ക് എതിരല്ലെന്നും ഹോട്ടൽ മാനേജർ വാർത്ത പോർട്ടലായ ദ പ്രിൻറിനോട് പ്രതികരിച്ചു. ഇത്തരത്തിൽ ഒരു നിർദേശവും തങ്ങൾ നൽകിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നതെന്നും ദ പ്രിൻറ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.