കോരാപുട് (ഒഡിഷ): ആശുപത്രി അധികൃതർ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഒഡിഷയിലെ കോരാപുടിൽ യുവതി ഒാവുചാലിൽ പ്രസവിച്ചു. കോരാപുട് ജില്ല ആസ്ഥാന ആശുപത്രിയിലാണ് സംഭവം. രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ഭർത്താവിനെ സന്ദർശിക്കാനെത്തിയതായിരുന്നു യുവതി.
പെെട്ടന്ന് പ്രസവവേദന വന്നതിനെ തുടർന്ന് ഇവിടെയുള്ള ഗൈനക്കോളജി വിഭാഗത്തിൽ ചെന്നെങ്കിലും മുൻ പരിശോധനകളുടെ രേഖകൾ ഇല്ലെന്ന കാരണം പറഞ്ഞ് ഡോക്ടർമാർ ഇവരെ കൈയൊഴിയുകയായിരുന്നു. ഗർഭിണികൾക്കുള്ള മമത യോജന കാർഡ് അടക്കമുള്ള രേഖകൾ നഴ്സ് ആവശ്യപ്പെെട്ടന്നും അത് ഇല്ലാത്തതിനെ തുടർന്ന് തന്നെ പറഞ്ഞയക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
തുടർന്നാണ് ആശുപത്രി കാൻറീന് അടുത്തുള്ള ഉണങ്ങിയ ഒാവുചാലിൽ പ്രസവിച്ചത്. ഇതോടെ, ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ നിർബന്ധിതരായി.
അതേസമയം, യുവതിയുടെ ആരോപണങ്ങൾ ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.