ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ ഒരു തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിെൻറ അവസാന നടപടിയല്ല നോട്ട് മാറ്റം. കള്ളപ്പണത്തിനെതിരായ നടപടികൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും മോദി പറഞ്ഞു. ബി.ജെ.പി പാർലമെൻററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രതിപക്ഷം തെറ്റിദ്ധരണ പരത്തുകയാണ്. പാവങ്ങളെ സഹായിക്കുകയെന്നതാണ് സർക്കാറിെൻറ ലക്ഷ്യമെന്നും മോദി പറഞ്ഞു.
നോട്ട് അസാധുവാക്കൽ കള്ളപ്പണത്തിനെതിരെയുള്ള സർക്കാറിെൻറ ധീരമായ നടപടിയാണെന്ന് പാർലമെൻററി കാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. യോഗത്തിൽ പ്രധാനമന്ത്രിക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള പ്രമേയം ഏക കണ്ഠേന പാസാക്കിയതായും അദ്ദേഹം അറിയിച്ചു. മോദിയുടേത് ‘മഹത്തായ കുരിശുയുദ്ധ’മെന്നാണ് പ്രമേയത്തിൽ പറയുന്നത്.
നോട്ട് മാറ്റം സംബന്ധിച്ച് ചർച്ചകൾക്ക് കേന്ദ്രസർക്കാർ തയാറണെന്ന് ധനമന്ത്രി അരുൺ െജയ്റ്റ്ലി യോഗത്തിൽ പറഞ്ഞു. നോട്ട് പിൻവലിക്കൽ ധനകാര്യമന്ത്രി പോലും അറിഞ്ഞില്ലെന്ന് പറഞ്ഞവർ തീരുമാനം പാർട്ടി മുേമ്പ അറിഞ്ഞിരുന്നുവെന്ന് മാറ്റി പറയുന്നു. നോട്ട് മാറ്റം സംബന്ധിച്ച തീരുമാനം വളരെ വലുതാണ്. കഴിഞ്ഞ 70 വർഷമായി രാജ്യം സാധാരണ രീതിയിൽ തുടർന്നുവരികയായിരുന്നു. എന്നാൽ പുതിയൊരു മാറ്റമാണ് വരുത്തിയിരിക്കുന്നത്. രാജ്യമെമ്പാടുമുള്ളവർ അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്തുണ നൽകുന്നു. ചരിത്രപരമായ ഒരു നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും െജയ്റ്റ്ലി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.