ന്യൂഡൽഹി: ജോലി ചെയ്തതിന് ശമ്പളം ചോദിച്ചതിന് പെൺകുട്ടിയെ കൊന്ന യുവതി അറസ്റ്റിൽ. 38 കാരിയായ പ്രതിയെ കഴിഞ്ഞ ദിവസമാണ് ഡൽഹി പൊലീസ് അറസ്റ്റ് െചയ്തത്. പെൺകുട്ടിയുടെ അറുത്തു മാറ്റിയ തലയും കാലുകളും ഡൽഹിയിലെ പ്രാന്തപ്രദേശത്തുള്ള ഒാവുചാലിൽ നിന്ന് മെയ് നാലിന് ലഭിച്ചിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിൽ കുട്ടിയുെട ബാക്കി ശരീരഭാഗങ്ങളും ബാഗിൽ െപാതിഞ്ഞ നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് മൻജിത് എന്ന പ്രതിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതികളായ ശാലു, രാകേഷ്, ഗൗരി എന്നിവർ ഒളിവിൽ പോയി. കുറ്റവാളികളായി പ്രഖ്യാപിച്ച ഇവരുടെ അറസ്റ്റിന് സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് പൊലീസ് 50,000 രൂപ പാരിതോഷികം നൽകുമെന്നും അറിയിച്ചിരുന്നു.
പ്രതികളിലൊരാളായ ഗൗരി വ്യക്തിത്വം മറച്ചുവെച്ച് വിവാഹിതയായി ഹരിയാനയിലെ ജിന്ദ് ജില്ലയിൽ കഴിയുന്നുണ്ടെന്ന വിവരം പൊലീസിന് ഒക്ടോബർ 18ന് ലഭിച്ചു. അതു പ്രകാരം നടത്തിയ അന്വേഷണത്തിലാണ് യുവതി അറസ്റ്റിലായത്.
പ്ലേസ്മെൻറ് ഏജൻസി നടത്തുകയായിരുന്ന ഗൗരി സഹായിയായി ഝാർഖണ്ഡിൽ നിന്നാണ് പെൺകുട്ടിയെ കൊണ്ടുവരുന്നത്. എന്നാൽ ഒരു വർഷം പെൺകുട്ടിക്ക് ശമ്പളം നൽകിയില്ല. അത് ചോദിച്ചതിനാണ് പെൺകുട്ടിയെ യുവതിയും സുഹൃത്തുക്കളും ചേർന്ന് െവട്ടിക്കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.