ന്യൂഡൽഹി: അധ്യാപികയെ സ്കൂളിൽ വെച്ച് മയക്കുമരുന്ന് നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച പ്രിൻസിപ്പലിനെ അറസ് റ്റ് ചെയ്തു. സൗത്ത് ഡൽഹിയിലെ സരിത വിഹാർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ പ്രവർത്തി സമയത്തിന് ശേഷം കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ് എടുക്കാൻ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ വിളിപ്പിച്ചതായും തുടർന്ന് അദ്ദേഹത്തിൻെറ ഓഫീസ് മുറിയിൽ വെച്ച് മയക്കുമരുന്ന് ചേർത്ത കുടിവെള്ളം തന്ന ശേഷം ബലാത്സംഗം ചെയ്തതായും അധ്യാപിക നൽകിയ പരാതിയിൽ പറയുന്നു.
ബലാത്സംഗം ചെയ്യുന്നതിൻെറ ദൃശ്യം പകർത്തുകയും സംഭവം ആരോടും പറയരുതെന്ന് അധ്യാപികയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. പ്രതിയെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.