ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ വർഗീയാക്രമണങ്ങൾക്കിരയായവർക്ക് കൈത്താങ്ങ ുമായി ‘വിഷൻ 2026’. മൊബൈൽ ആശുപത്രിയും സൗജന്യ ചികിത്സയുമായാണ് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേ ഷൻ രംഗത്തിറങ്ങിയത്. മുസ്തഫാബാദിൽ വെള്ളിയാഴ്ച എത്തിയ മൊബൈൽ ആശുപത്രിയിൽ അഭൂത പൂർവമായ തിരക്കായിരുന്നു. ഗുരുതര പരിക്കേറ്റ് ശസ്ത്രക്രിയ അടക്കം ആവശ്യമായി വന്ന നിരവധി പേർക്ക് വിഷന്‍ കീഴിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന അൽ ശിഫ മൾട്ടി സ്െപഷാലിറ്റി സൗജന്യ ചികിത്സയും നൽകി.
അൽശിഫയുടെ സൗജന്യ ആംബുലൻസ് സേവനം നടത്തുന്നതിനിടെ ആക്രമിക്കപ്പെട്ടിരുന്നു. എന്നിട്ടും സേവനം തുടർന്ന ഹ്യൂമൻ വെൽഫെയർ ഫൗേണ്ടഷൻ കലാപം അടങ്ങിയതോടെ അൽശിഫ ഡയറക്ടർ അബ്ദുന്നാസിറിെൻറ നേതൃത്വത്തിൽ മൊബൈൽ ആശുപത്രിയുമായി കലാപബാധിത മേഖലകളിലെത്തുകയായിരുന്നു.
പരിക്കേറ്റവർക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്നതിന് സർക്കാർ സംവിധാനങ്ങൾക്കായിട്ടില്ലെന്ന് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ടി. ആരിഫലി പറഞ്ഞു. ഇവർക്ക് മരുന്നും ഭക്ഷണവും ഗൃേഹാപകരണങ്ങളും അടിയന്തരമായി എത്തിക്കേണ്ടതുണ്ടെന്നും നാശനഷ്ടങ്ങൾ വിലയിരുത്തി, വീട്, ജീവനോപാധികൾ, പൊതുസ്ഥാപനങ്ങൾ എന്നിവ പുനർനിർമിക്കേണ്ടതുണ്ടെന്നും ആരിഫലി ചൂണ്ടിക്കാട്ടി. വിഷൻ 2026 പദ്ധതിക്കുകീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ വളൻറിയർമാർ സേവനനിരതരായി രംഗത്തുെണ്ടന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.