ന്യൂഡല്‍ഹി: വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ 20 കിലോമീറ്റര്‍ ദൂരം വരെ നടന്നിരുെന്നന്ന് ഡല്‍ഹി പൊലീസിെൻറ കുറ്റാരോപണം. രണ്ടു വലിയ ഇരുമ്പുപെട്ടികളിലാക്കി ഡല്‍ഹി പൊലീസ് വിചാരണ കോടതിയിലേക്ക് കൊണ്ടുവന്ന 17,500 പേജുള്ള വമ്പന്‍ കുറ്റപത്രത്തിലാണ് യു.എ.പി.എ അടക്കം ചുമത്താവുന്ന കുറ്റമായി പൗരത്വ സമരത്തെ ചിത്രീകരിച്ചിരിക്കുന്നത്.
പൗരത്വ സമരം ജനാധിപത്യ സമരമായിരുന്നില്ല എന്നും സമരത്തിെൻറ തുടക്കംതന്നെ അക്രമം നടത്താനായിരുെന്നന്നും കുറ്റപത്രത്തില്‍ ആരോപിച്ചു.
ചക്കാ ജാം അഥവാ റോഡ് ഉപരോധം ജനാധിപത്യവിരുദ്ധമായ സമരവും അക്രമത്തിന് പ്രേരണ നല്കുന്നതുമാണ്. പൗരത്വ സമരത്തില്‍ പങ്കാളികളായ15 പേരെ ഡല്‍ഹി വംശീയാതിക്രമ കേസില്‍ പ്രതികളാക്കുന്നതാണ് കുറ്റപത്രം. ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനും പൗരത്വ സമരത്തില്‍ പങ്കാളികളായിരുന്ന വിദ്യാര്‍ഥി നേതാക്കളുടെയും പേരുകളാണ് കുറ്റപത്രത്തിലുള്ളത്.
ഇതില്‍ പേരു വരാത്ത നിരവധിയാളുകളെ ചേര്‍ത്ത് അനുബന്ധ കുറ്റപത്രം കൂടി സമര്‍പ്പിക്കുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിനായി ഗ്രൗണ്ടില്‍ നിലയുറപ്പിച്ചവരുമായി ഈയാളുകള്‍ നേരില്‍ ബന്ധപ്പെട്ടിരുെന്നന്നും പൊലീസ് ആരോപിച്ചിട്ടുണ്ട്. പകര്‍പ്പ് എടുക്കാൻ നിർബന്ധിതരായ പ്രതികളെ പ്രയാസപ്പെടുത്താനാണ് ഡല്‍ഹി പൊലീസിെൻറ ഭീമൻ കുറ്റപത്രമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.