ന്യൂഡൽഹി: സംഘ്പരിവാർ അക്രമികൾ അഴിഞ്ഞാടിയ വടക്കു കിഴക്കൻ ഡൽഹിയിലെ ശിവ് വിഹാറിൽ വീടുകളിലേക്ക് തിരിച്ചുവരുന്നവരെ തടയുന്നു. കലാപദിവസങ്ങളിലെപ്പോലെതന്നെ അക്രമികൾക്ക് പൊലീസും അർധസൈനിക വിഭാഗവും പിന്തുണ നൽകുന്നുവെന്ന് കലാപത്തിെൻറ ഇരകൾ പറയുന്നു. ശിവ് വിഹാർ സന്ദർശിക്കാനെത്തിയ കേന്ദ്ര ന്യൂനപക്ഷ കമീഷനു നേരെ വരെ പൊലീസ് സാന്നിധ്യത്തിൽ കല്ലേറുണ്ടായി.
ഇതിനിടെ, ഒട്ടേറെ പേരെ കാണാതായിട്ടുണ്ടെന്ന വെളിപ്പെടുത്തലുകൾക്കു പിന്നാലെ ഞായറാഴ്ച ഒാടകളിൽനിന്ന് നാല് മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. ഇതോടെ, ഡൽഹി വർഗീയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒൗദ്യോഗിക കണക്ക് പ്രകാരം 47 ആയി. കലാപവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വരെ 903 പേരെ അറസ്റ്റ് ചെയ്തതായും 254 എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
100ലേറെ പേരെ കാണാതായതായി റിപ്പോർട്ടുകളുള്ളതിനാൽ യഥാർഥ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ക്യാമ്പുകളിൽ കഴിയുന്നവർ പറയുന്നത്. നിരവധി പേരെ കൊലപ്പെടുത്തി കനാലുകളിൽ തള്ളിയിട്ടുണ്ടെന്ന് ഓടിരക്ഷപ്പെട്ടവരുടെ മൊഴി ശരിവെക്കുന്ന തരത്തിലാണ് മരണസംഖ്യ ഉയരുന്നത്. ഗോകുൽപുരിയിലെ ഓടയിൽനിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തപ്പോൾ ഭാഗീരഥി വിഹാറിലെ ഓടയിൽനിന്ന് ഒരു മൃതേദഹം കൂടി ലഭിച്ചു. തിരിച്ചറിയാത്ത മൂന്ന് മൃതദേഹങ്ങളും പോസ്റ്റ് മോർട്ടത്തിനായി ദിൽഷാദ് ഗാർഡൻ ജി.ടി.ബി ആശുപ്രതിയിലേക്കയച്ചു.
സ്വന്തം വീടുകളിൽ കയറ്റാൻ ഉത്തരവില്ലെന്ന് പൊലീസ്
ഗ്യാസ് സിലിണ്ടറുകളും പെട്രോൾ ബോംബുകളും ഉപയോഗിച്ച് ശിവ് വിഹാറിൽ നടത്തിയ ആക്രമണത്തിൽനിന്ന് ജീവനുംകൊണ്ട് രക്ഷപ്പെട്ട മുസ്ലിംകൾ സ്വന്തം വീടുകളിലേക്ക് തിരിച്ചുവരുന്നതിനെ സംഘ്പരിവാർ പ്രവർത്തകർക്കൊപ്പം പൊലീസും എതിർക്കുന്നുവെന്ന് ഇരകൾ സാക്ഷ്യപ്പെടുത്തുന്നു. ഇവരെ വീടുകളിൽ പ്രവേശിപ്പിക്കാൻ തങ്ങൾക്ക് ഉത്തരവൊന്നും ലഭിച്ചിട്ടിെല്ലന്നാണ് ഡൽഹി െപാലീസ് പറയുന്നത്.
വീടുകളിലേക്ക് മടങ്ങുേമ്പാഴെല്ലാം ഡൽഹി പൊലീസും അർധസൈനിക വിഭാഗവും തടയുകയാണെന്ന് ബാബു നഗറിലെ വീടിൽ അഭയം തേടിയ ഇരുനൂറോളം പേരിൽ ഉൾപ്പെടുന്ന സൽമ പറഞ്ഞു. ഒരാഴ്ച കഴിഞ്ഞിട്ടും മടങ്ങിപ്പോകാനാകാത്ത സാഹചര്യമാണ്. കലാപ നാളിൽ ചെയ്തപോലെതന്നെ പൊലീസ് സംഘ്പരിവാർ പ്രവർത്തകർക്ക് ആക്രമണത്തിന് കൂട്ടുനിൽക്കുകയാണ്. ശനിയാഴ്ച ബാബുനഗർ ക്യാമ്പിൽനിന്ന് സ്വന്തം വീടുകൾ കാണാൻ പോയവരെ സംഘ്പരിവാർ പ്രവർത്തകർ എറിഞ്ഞോടിച്ചെന്ന് സൽമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.