ന്യൂഡൽഹി: കലാപത്തിെൻറ ഇൗ ദിവസങ്ങളിൽ ഘോണ്ട, മൗജ്പുർ എന്നീ സ്ഥലങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. അക്രമം, കത്തുന്ന കടകൾ, വാഹനങ്ങൾ എന്നിവയെല്ലാം ചിത്രങ്ങള ായും ദൃശ്യങ്ങളായും എല്ലാവരുടെയും കൺമുന്നിലുണ്ടാകും. എന്നാൽ, അതിനൊക്കെ അപ്പുറത്താ ണ്. മനുഷ്യത്വം എന്തെന്ന് തെളിയിച്ച നിരവധി പേരുണ്ട്. അന്ന് ആ മുസ്ലിം സഹോദരൻ സുരക്ഷ ിതമായി വീട്ടിലെത്തിച്ചതുകൊണ്ടുമാത്രം ഞാൻ രക്ഷപ്പെട്ടു. അന്നേരം അയാൾ ആ വഴി വന്നില് ലായിരുന്നെങ്കിൽ എെൻറ അന്ത്യമായേനെ.
ഫെബ്രുവരി 25ന് എെൻറ ജന്മദിനമാണ്. തലേന്ന ാൾ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ നടന്ന സംഘർഷം മൗജ്പുർ, ഘോണ്ട, നൂറെ ഇലാഹി, ജാഫറാബാദ്, യമുന വിഹാർ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരുന്നു. 24ന് രാത്രി സംഘർഷം റിപ്പോർട്ട് ചെയ്യാൻ മൗജ്പുർ, കർദംപുരി, ഗോകൽപുർ എന്നിവിടങ്ങളിൽ ഞാനെത്തി. റോഡിൽ നിറയെ അക്രമികൾ എറിഞ്ഞ കല്ലുകൾ.
ഗോകൽപുരിൽ എത്തിയപ്പോൾ ടയർ മാർക്കറ്റ് കത്തുകയാണ്. ജയ്ശ്രീരാം വിളികൾ ഉയർന്നുകേൾക്കുന്നു. ഞാൻ ബൈക്കിൽ വീട്ടിലേക്ക് മടങ്ങി. മൗജ്പുരിൽ എത്തിയപ്പോൾ അവിടെ കല്ലേറ് നടക്കുന്നു. തിരിച്ചുപോകാൻ പേടിയായി. യമുന വിഹാർ വഴി പോകാൻ ഉദ്ദേശിച്ചെങ്കിലും അവിടെയും സംഘർഷം. നൂറെ ഇലാഹി വഴി നോക്കിയപ്പോൾ പൊലീസ് തടഞ്ഞു. അവിടെയും ബാരിക്കേഡ്. ബൈക്ക് അടുത്തുള്ള ബന്ധുവിെൻറ വീട്ടിൽ കയറ്റിവെച്ചു. നടക്കാൻ കുറെ ദൂരവുമുണ്ട്.
നൂറെ ഇലാഹിയിൽ നിന്നുള്ള റോഡ് നേരെ എനിക്കു പോകേണ്ട ഘോണ്ട ചൗക്കിലേക്കാണ്. കുറച്ചു നടന്നപ്പോഴേക്കും ഒരു സംഘം മുസ്ലിംകൾ അവിടെ നിൽക്കുന്നു. ഇതോടെ ഉള്ളിൽ പേടി ഇരച്ചുകയറി. ആൾക്കൂട്ടം അകന്നപ്പോൾ ഞാൻ അതിലൊരാളോട് ചോദിച്ചു: സുഹൃത്തേ, ഇവിടെ നിന്ന് ഒന്നു പുറത്തുകടക്കാൻ സഹായിക്കാമോ? ‘അതിനെന്താ സഹോദരാ, എെൻറ കൂടെ വന്നോളൂ’ എന്നു പറഞ്ഞ് അയാൾ എന്നെ കൂട്ടി നടന്നു. എെൻറ സംസാരം കേട്ടപ്പോൾ ഞാൻ അവരുടെയാളല്ലെന്ന് അയാൾക്ക് മനസ്സിലായി. ‘ഭായി, ഇൗ പ്രസ് കാർഡ് പോക്കറ്റിലിടുന്നതാണ് നല്ലത്. എന്നിട്ട് മിണ്ടാതെ കൂടെ നടന്നോളൂ’-അയാളുടെ സ്നേഹത്തോടെയുള്ള നിർദേശം. ഞാൻ അങ്ങനെ തന്നെ ചെയ്തു.
കഴുത്തിൽ നിന്നു ടാഗ് ഉൗരി പോക്കറ്റിലിട്ടപ്പോൾ പിന്നെയും ബേജാറ്- ഇനി ആൾക്കൂട്ടത്തിലെത്തിയാൽ രക്ഷതേടി കാണിക്കാൻ കാർഡും പുറത്തില്ലല്ലോ. ഇയാളെങ്ങാൻ എന്നെ ആ ആൾക്കൂട്ടത്തിനു മുന്നിൽ കൊണ്ടുപോയി നിർത്തിയാലോ, എന്നെ രക്ഷപ്പെടുത്താൻ ആരുമില്ല. ഞാൻ ഭഗവാനെ മനസ്സിൽ ധ്യാനിച്ച് അയാൾക്കൊപ്പം നടന്നു. ദൂരെ നിന്നു ആൾക്കൂട്ടം കടന്നുവരുന്നതു കണ്ടതോടെ നെഞ്ചിലെ വേഗമേറിയ മിടിപ്പ് എനിക്ക് കേൾക്കാം. അവർ അടുത്തെത്തി. എന്നെയൊന്നു നോക്കി, പിന്നെ അയാളേയും. ആരും ഒന്നും പറഞ്ഞില്ല. അപ്പോൾ ആ തെരുവിൽ ഒരു സമുദായത്തിൽപ്പെട്ടവർ മാത്രമായിരുന്നുണ്ടായിരുന്നത്. ഒരു വിരൽ ചൂണ്ടിയാൽ മാത്രം മതി അവർക്ക് എന്നെ ഇല്ലാതാക്കാൻ. പൊലീസിനോ മറ്റാർേക്കാ അത് തടയാൻ കഴിയുമായിരുന്നില്ല. ജനം അത്രയും രോഷാകുലരായിരുന്നു.
അപ്പോഴും അയാൾ മിണ്ടാതെ എന്നെക്കൂട്ടി നടക്കുകയാണ്. ദൂരെ ആളുകൾ തീവെപ്പിനിറങ്ങിയതു കണ്ടപ്പോൾ അയാൾ മറ്റൊരു ഗലിയിലേക്ക് മാറി നടന്നു. എനിക്ക് പരിചിതമായ ആ തെരുവുകളെല്ലാം ആ കാളരാത്രിയിൽ എനിക്ക് മരണക്കിണർ പോലെ തോന്നി. എല്ലാം അയാളിലേൽപിച്ചു നടന്ന് ഒടുവിൽ ഘോണ്ട ചൗക്കിൽ എത്തി. അവിടെ നിന്നു വേഗം വീടണഞ്ഞു. മൗജ്പുരിലും ജാഫറാബാദിലും അക്രമം അരങ്ങേറുേമ്പാഴും ഇത്തരം മനുഷ്യത്വത്തിെൻറ ഒേട്ടറെ കഥകൾ അവിടെ കാണാനും കേൾക്കാനുമായി. അനുഭവത്തിൽ നിന്നറിഞ്ഞ ഞാൻ തന്നെ പിന്നീട് ഹിന്ദു ഗലികളിൽ കുടുങ്ങിപ്പോയ മുസ്ലിം സഹോദരങ്ങളെ ഇങ്ങനെ രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.