ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ വംശീയാതിക്രമത്തിനിടെ െഎ.ബി ഉദ്യോഗസ്ഥൻ അങ് കിത് ശർമ കൊല്ലപ്പെട്ട സംഭവത്തിൽ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനെ പൊലീസ് അറസ്റ്റ്ചെയ്തു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി തള്ളിയതോടെ വ്യാഴാഴ്ച കർകർഡൂമ കോടതിയിെലത്തി താഹിർ ഹുസൈൻ കീഴടങ്ങുകയായിരുന്നു. പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയവയാണ് ചുമത്തിയ കുറ്റങ്ങൾ.
താഹിർ ഹുസൈെൻറ വീട്ടിൽനിന്ന് ഇറങ്ങിവന്ന സംഘം മകനെ പിടിച്ചു കൊണ്ടുപോകുകയായിരുന്നുെവന്ന് അങ്കിതിെൻറ പിതാവ് ആരോപിച്ചിരുന്നു. താഹിർ ഹുസൈെൻറ വീടിനു മുകളിൽനിന്ന് ആളുകൾ കല്ലെറിയുന്ന വിഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. ഇേതാടെ, അറസ്റ്റിന് ബി.ജെ.പി വ്യാപക പ്രചാരണം നടത്തി. ഇേതാടെ താഹിറിെൻറ അംഗത്വം ആം ആദ്മി പാർട്ടി സസ്പെൻഡ്ചെയ്തു. അതേസമയം, വംശീയാതിക്രമത്തിന് തുടക്കമിട്ട ബി.ജെ.പി നേതാവ് കപിൽ മിശ്രക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻ പോലും പൊലീസ് തയാറായിട്ടില്ല.
താഹിർ ഹുസൈൻ അനുകൂല പരാമർശം: ജാവേദ് അക്തറിനെതിരെ ഹരജി
ബെഗുസരായ്: പ്രശ്സത ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ ബിഹാർ കോടതിയിൽ ഹരജി. ഡൽഹി കലാപത്തിെൻറ പശ്ചാത്തലത്തിൽ പുറത്താക്കപ്പെട്ട ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ നടത്തിയ പരാമർശത്തെ തുടർന്നാണിത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുമ്പാകെ പ്രാദേശിക അഭിഭാഷകനാണ് ഹരജി ഫയൽ ചെയ്തത്.
മതവിദ്വേഷം വളർത്താൻ കാരണമായ പരാമർശം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
‘‘നിരവധി പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്കേറ്റു, അനവധി വീടുകൾ ചുട്ടു ചാമ്പലാക്കി, അനേകം കടകൾ കൊള്ളയടിച്ചു. എന്നാൽ, പൊലീസ് ഒരു വീടുമാത്രമാണ് മുദ്രവെച്ചത്, അതിെൻറ ഉടമയെ മാത്രമാണ് തേടിനടക്കുന്നതും. സാന്ദർഭികവശാൽ അദ്ദേഹത്തിെൻറ പേര് താഹിർ എന്നാണ്. ഡൽഹി പൊലീസിെൻറ പ്രവൃത്തികൾക്ക് അനുമോദനം’’-എന്നായിരുന്നു അക്തർ ഒരു മാധ്യമത്തിൽ എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.