ന്യൂഡൽഹി:ഡൽഹിയിലെ ഉയർന്ന തോതിലുള്ള അന്തരീക്ഷ മലിനീകരണം കുട്ടികളിലും വ്യദ്ധൻമാരിലും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ രംഗത്തെത്തി. ഇന്ത്യൻ ആർമിയിലെ ഡോക്ടറും പ്രസിഡൻറിെൻറ സർജനുമായ ലെഫറ്റൻറ് ജനറൽ ബി.എൻ.ബി പ്രസാദ് സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇത് വളരെ ഗൗരവതരമായ സാഹചര്യമാണ്. മലിനീകരണത്തിെൻറ പ്രശ്നം ഡൽഹിയിൽ മാത്രമല്ല ഇന്ത്യയിലെ മറ്റു പല പ്രധാന നഗരങ്ങിളിലെയും പ്രശ്നമാണ്. ലണ്ടൻ, ബീജിങ് പോലുള്ള വൻ നഗരങ്ങളും ഇതിൽ നിന്ന് മുക്തമല്ല. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിെൻറ തോത് അനുവദനീയമായതിൽ നിന്നും എത്രയോ കൂടുതലാണ്.
അന്തരീക്ഷത്തിലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം ശ്വസനേന്ദ്രയങ്ങൾക്കുൾപ്പടെ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. കുട്ടികളിലും വൃദ്ധരിലും ഇത് ചിലപ്പോൾ മരണത്തിനു വരെ കാരണമായേക്കാമെന്നും ഇവർ പറയുന്നു. രാവിലെ സ്കുളുകളിൽ േപാകുന്ന കുട്ടികളെ ഇത് െപട്ടന്നു തന്നെ ബാധിക്കാൻ സാധ്യതയുണ്ട്. കാരണം കുട്ടികൾക്ക് രോഗ പ്രതിരോധ ശേഷി താരതമ്യേന കുറവായിരിക്കും. ഇവരിൽ ജലദോഷം,പനി അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവും. ലോകത്തിലെ പല വൻ നഗരങ്ങളും ഇൗ പ്രശ്നം അനുഭവിച്ചിരുന്നു. കൃത്യമായ ബോധവൽക്കരണത്തിലുടെയാണ് അവരെല്ലാം ഇതിനെ മറികടന്നത്. വരുകാലങ്ങളിൽ ഇന്ത്യ നേരിടാൻ പോകുന്ന എറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് അന്തരീക്ഷമലിനീകരണമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ദീപാവലിക്കു ശേഷമാണ് ഡൽഹിയിലെ മലിനീകരണത്തിെൻറ തോത് വൻതോതിൽ ഉയർന്നതായി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.