എ.എ.പി-ബി.ജെ.പി സംഘർഷത്തിന് അയവില്ല; ഡൽഹി മുൻസിപ്പൽ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് മാറ്റി

ന്യൂഡൽഹി: എ.എ.പി-ബി.ജെ.പി ഏറ്റുമുട്ടൽ അവസാനിക്കാത്ത സാഹചര്യത്തിൽ ഡൽഹി മുൻസിപ്പൽ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് മാറ്റി. തെരഞ്ഞെടുപ്പിന് മേൽനോട്ടം നൽകിയ മേയർ ഷെല്ലി ഒബ്രോയിയാണ് കൗൺസിൽ യോഗം താൽകാലികമായി നിർത്തിവെച്ചത്. കൗൺസിൽ യോഗം നാളെ രാവിലെ 10 മണിക്ക് തെരഞ്ഞെടുപ്പ് നടപടികൾക്കായി വീണ്ടും ചേരുമെന്ന് മേയർ അറിയിച്ചു. ഇന്നലെ വൈകീട്ട് ആറു മണിക്ക് തുടങ്ങിയ കൗൺസിൽ യോഗമാണ് മണിക്കൂർ നീണ്ട സംഘർഷത്തിനൊടുവിൽ ഇന്ന് രാവിലെ നിർത്തിവെച്ചത്.

Full View

സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ നിലവിൽ ആറു പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഈ വോട്ടുകൾ അസാധുവാക്കി തെരഞ്ഞെടുപ്പ് നടപടികളിൽ വീണ്ടും ആരംഭിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. വോട്ടെടുപ്പ് സമയത്ത് എ.എ.പി അംഗങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ചെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ഇതാണ് കൗൺസിൽ ‍യോഗത്തിൽ സംഘർഷത്തിലും തുടർന്ന് കുപ്പിയേറിലും കലാശിച്ചത്.

നാല് ആം ആദ്മി പാർട്ടിയുടെയും മൂന്ന് ബി.ജെ.പിയുടെയും അംഗങ്ങൾ ഉൾപ്പെടെ ഏഴു പേരാണ് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. മേയറും ഡെപ്യൂട്ടി മേയറും ഉണ്ടെങ്കിലും കോർപറേഷനുമായി ബന്ധപ്പെട്ട പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് സ്റ്റാൻഡിങ് കമ്മിറ്റിയാണ്. അതിനാലാണ് അധികാരമുള്ള പദവികൾ നേടിയെടുക്കാനുള്ള നീക്കങ്ങളാണ് ഇരു പാർട്ടികളും നടത്തുന്നത്.

ഇന്നലെ വൈകിട്ട് ആറോടെ ആരംഭിച്ച ഡൽഹി മുൻസിപ്പൽ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. എ.എ.പി-ബി.ജെ.പി തർക്കം പലപ്പോഴും കൈയ്യാങ്കളിയിലാണ് കലാശിച്ചത്. നിരവധി തവണ ഡയസിലേക്ക് ബി.ജെ.പി അംഗങ്ങൾ കുപ്പിയേറ് നടത്തി. ഡയസിൽ നിന്നും പോഡിയം മറിച്ചിട്ടു. കൂടാതെ, ഇരുവിഭാഗം കൗൺസിലർമാർ ബാലറ്റ് പെട്ടി എടുത്തെറിഞ്ഞു.

സംഘർഷത്തെ തുടർന്ന് നാലു തവണയാണ് കൗൺസിൽ യോഗം നിർത്തിവെച്ചത്. ഇന്ന് പുലർച്ചെയും സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താനായി കൗൺസിൽ യോഗം തുടരുകയായിരുന്നു. വോട്ട് രേഖപ്പെടുത്തുന്ന എ.എ.പി കൗൺസിലർമാർ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാലറ്റ് പേപ്പറിന്‍റെ ചിത്രം പകർത്തിയെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

ഡിസംബറിലാണ് ഡൽഹി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് നടന്നത്. ഇതിനുശേഷം മൂന്നുതവണ കൗൺസിൽ യോഗം ചേർന്നിരുന്നുവെങ്കിലും നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ വോട്ടിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ മേയർ തെരഞ്ഞെടുപ്പ് നടത്താൻ സാധിച്ചിരുന്നില്ല. ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേനയുടെ ഇടപെടലിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കത്തെ ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ച് അനുകൂലവിധി നേടിയെടുത്തു. തുടർന്നാണ് ഇന്നലെ മേയർ തെരഞ്ഞെടുപ്പ് നടന്നത്.

ബി.ജെ.പി തന്ത്രങ്ങൾ മറികടന്ന് ആപ്പിന്‍റെ ഷെല്ലി ഒബ്രോയി മേയറായും ആലെ മുഹമ്മദ് ഇഖ്ബാൽ ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുക്കപ്പെട്ടു. 250 അംഗ കോർപറേഷനിൽ 134 കൗൺസിലർമാരാണ് ആം ആദ്മി പാർട്ടിക്കുള്ളത്. ബി.ജെ.പിക്ക് 105 അംഗങ്ങളും. സ്വതന്ത്രനായി വിജയിച്ച ഒരാൾ ബി.ജെ.പിയിൽ ചേർന്നതോടെയാണ് അംഗങ്ങൾ 105 ആയത്. കോൺഗ്രസിന് എട്ട് കൗൺസിലർമാരാണുള്ളത്. 


Tags:    
News Summary - Delhi Mayor Shelly Oberoi adjourns the proceedings of the MCD house till 10 am tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.