ന്യൂഡൽഹി: സ്വവർഗരതി ശീലം മാറ്റിയെടുക്കാനായി ‘ഷോക്ക് ചികിത്സ’ നടത്തിയ ഡോക്ടർ ക്ക് കോടതി നോട്ടീസ്. നേരത്തെ ഡൽഹി മെഡിക്കൽ കൗൺസിൽ ചികിത്സ വിലക്കിയ ഡോ. പി.കെ. ഗുപ്തക്കാണ് ഡൽഹി മെട്രോപൊളിറ്റർ മജിസ്ട്രേറ്റ് അഭിലാഷ് മൽഹോത്ര നോട്ടീസ് അയച്ചത്.
വൈദ്യശാസ്ത്രം അംഗീകരിക്കാത്ത ഹോർമോൺ ചികിത്സയും ഷോക്ക് ചികിത്സയും നൽകിയെന്നാണ് ഡോക്ടർക്കെതിരായ പരാതി. അശാസ്ത്രീയ ചികിത്സ നടത്തിയതിന് 2016ൽ ഗുപ്തക്കെതിരെ ഡൽഹി മെഡിക്കൽ കൗൺസിൽ നടപടിയെടുത്തിട്ടും ചികിത്സ തുടരുകയായിരുന്നു. വ്യക്തികളുടെ ലൈംഗിക ശീലങ്ങൾ ഏതെങ്കിലും തരത്തിലുള്ള മാനസികരോഗമല്ലെന്ന സുപ്രീംകോടതിയുടെ വിധിയും കോടതി ചൂണ്ടിക്കാട്ടി.
ഡൽഹിയിലെ സന്നദ്ധ സംഘടനയായ ‘നാസ് ഫൗണ്ടേഷൻ’ ട്രസ്റ്റിെൻറ എക്സിക്യൂട്ടിവ് ഡയറക്ടർ അഞ്ജലി ഗോപാലാണ് ഗുപ്തയുടെ ചികിത്സരീതികൾ പുറത്തുകൊണ്ടുവന്നത്. ഡൽഹിയിലെ കരോൾ ബാഗിനടുത്ത് ക്ലിനിക് നടത്തുന്ന ഗുപ്ത ഷോക്ക്, ഹോർമോൺ ചികിത്സകൾക്ക് 4500 രൂപയാണ് ഇൗടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.