സിദ്ദു മുസേവാല കൊലക്കേസ് പ്രതി കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു

ചണ്ഡിഗഢ്: പഞ്ചാബി ഗായകൻ സിദ്ദു മുസേവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളും ഗുണ്ടനേതാവുമായ ദീപക് ടിനു പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. മറ്റൊരു കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ മൻസ ജില്ലയിൽ നിന്നാണ് ഇയാൾ ശനിയാഴ്ച രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

മുസേവാല കൊലക്കേസിൽ പ്രതിയായ ഗുണ്ടനേതാവ് ലോറൻസ് ബിഷ്‍ണോയിയുടെ അടുത്ത അനുയായിയാണ് ടിനു. ബിഷ്‍ണോയി ഒളിവിലാണ്. സിദ്ദു മുസേവാല മേയ് 29നാണ് വെടിയേറ്റ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം ജീപ്പിൽ സഞ്ചരിക്കുമ്പോൾ മൻസയിൽ വെച്ച് ആക്രമികൾ വെടിയുതിർക്കുകയായിരുന്നു.

Tags:    
News Summary - Deepak Tinu, accused in Moosewala murder case, escapes from custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.