കുടത്തിൽ നിന്നും വെള്ളമെടുത്ത് കുടിച്ചു; ദലിത് വിദ്യാർഥിയെ അധ്യാപകൻ തല്ലികൊന്നു

ജയ്പൂർ: കുടത്തിൽ നിന്നും വെള്ളമെടുത്ത് കുടിച്ചതിന് ദലിത് വിദ്യാർഥിയെ അധ്യാപകൻ തല്ലികൊന്നു. രാജസ്ഥാനിലെ ജാലോർ ജില്ലയിലാണ് സംഭവം. സ്വകാര്യ സ്കൂൾ വിദ്യാർഥിയാണ് അധ്യാപകന്റെ മർദനത്തെ തുടർന്ന് മരിച്ചത്.

സുരന ഗ്രാമത്തിലെ വിദ്യാർഥിക്ക് ജൂലൈ 20നാണ് മർദനമേറ്റത്. തുടർന്ന് ഗുജറാത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. അധ്യാപകനായ ചാലി സിങ്ങിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് പുറമേ ഇയാൾക്കെതിരെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമവും ചുമത്തിയിട്ടുണ്ട്.

ജാലോർ ജില്ലയിലെ സായ്‍ല പൊലീസ് സ്റ്റേഷൻ പരിധിയിൽ അധ്യാപകന്റെ മർദനമേറ്റ് വിദ്യാർഥി മരിച്ച സംഭവം ദാരൂണമാണ്. പ്രതി​ക്കെതിരെ കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. ജാലോർ പൊലീസ് എസ്.പി ഹർഷ വർധൻ അഗർവാലെ കേസ് ചീഫ് ഓഫീസർക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പട്ടികജാതി കമ്മീഷൻ കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.

Tags:    
News Summary - Dalit boy beaten by teacher for drinking water from pot in Rajasthan, dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.