പനാജി: അസാധുവാക്കിയ 1000ത്തിെൻറ നോട്ടും കൈയിൽ പിടിച്ച് കരയുന്ന വിദേശ വനിതയുടെ വിഡിയോ ഇതിനകം കണ്ടത് 13 ലക്ഷം പേർ. സ്ഥലം ഗോവ വിമാനത്താവളം. അനുവദനീയമായതിൽ കൂടുതൽ ലഗേജ് കൊണ്ടുപേകുന്നതിന് 1600 രൂപ യുവതി ഇൻറികോ വിമാന അധികൃതർക്ക് നൽകേണ്ടിയിരുന്നു.
എന്നാൽ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകളോ 100 രൂപ നോട്ടുകളോ ഇല്ലാത്ത യുവതിയുടെ പക്കൽ പിൻവലിച്ച 1000 രൂപയുടെ രണ്ട് നോട്ടുകളാണുണ്ടായിരുന്നത്. ഇത് സ്വീകരിക്കാനോ നോട്ട് മാറ്റി നൽകാനോ ജീവനക്കാർ തയ്യറാകാത്തതിൽ വിഷമിച്ചാണ് യുവതി കരഞ്ഞത്. പിന്നീട് മ റ്റൊരാളാണ് യുവതിക്ക് പുതിയ രണ്ടായിരത്തിെൻറ നോട്ട് നൽകി പ്രശ്നം പരിഹരിച്ചത്.
നവംബർ എട്ടിന് ബി.ജെ.പി സർക്കാർ നോട്ട് പിൻവലിക്കൽ പ്രഖ്യാപനം നടത്തിയശേഷം മൂന്നാം ദിവസമാണ് ഇൗ വിഡിയോ നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.