ഇന്തോർ: ടെലിവിഷൻ പരിപാടികളിൽ ശ്രദ്ധേയമായ ക്രൈം പട്രോൾ താരം പ്രേക്ഷ മെഹ്തയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 25 വയസായിരുന്നു. മധ്യപ്രദേശ് ഇന്തോറിലെ വീട്ടിൽ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് താരത്തെ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് പ്രേക്ഷയുടെ മൃതദേഹം വീട്ടുകാർ കാണുന്നത്. മുറിയിൽനിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തി. എന്നാൽ ആത്മഹത്യയുടെ കാരണം കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല.
നിരവധി ടെലിവിഷൻ പരിപാടികളിലൂടെയാണ് പ്രേക്ഷ മെഹ്ത ശ്രദ്ധേയയായത്. ക്രൈം പട്രോളിന് പുറമെ മേരി ദുർഗ, ലാൽ ഇഷ്ക് എന്നീ ടെലിവിഷൻ സീരിയലുകളിലും പ്രേക്ഷ അഭിനയിച്ചിരുന്നു. കോവിഡ് ലോക്ഡൗണിെൻറ പശ്ചാത്തലത്തിൽ ജോലിയില്ലാത്തതിനാൽ നടി വിഷാദത്തിന് അടിമയായിരുന്നുവെന്നാണ് വിവരം.
മുംബൈയിൽ കോവിഡ് പടർന്നതോടെയാണ് നടി ഇന്തോറിലെ വീട്ടിെലത്തിയത്. ‘സ്വപ്നങ്ങൾ മരിക്കുന്നതാണ് ജീവിതത്തിൽ ഏറ്റവും സങ്കടകരം’ എന്നാണ് പ്രേക്ഷ അവസാനമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.