ചെന്നൈ: ഭർത്താവിന് ആദ്യ ഭാര്യയിലുണ്ടായ കുട്ടിയെ നഗരത്തിലെ അപ്പാർട്മെൻറിെൻറ രണ്ടാംനിലയിൽനിന്ന് തള്ളിയിട്ട് കൊന്ന സ്ത്രീ അറസ്റ്റിൽ. ചെന്നൈ താമ്പരം അസ്തിനാപുരം തിരുമലൈനഗറിലെ െഎ.ടി ജീവനക്കാരനായ പാർഥിപെൻറ രണ്ടാം ഭാര്യ സൂര്യകലയാണ് (33) അറസ്റ്റിലായത്. ഇവരോടൊപ്പം താമസിച്ചിരുന്ന ആറു വയസ്സുകാരി രാഘവിയാണ് കൊല്ലപ്പെട്ടത്.
രാഘവി സമീപത്തെ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. അഞ്ചു വർഷം മുമ്പ് പാർഥിപെൻറ ആദ്യഭാര്യ ശരണ്യ അസുഖം ബാധിച്ച് മരണപ്പെടുകയായിരുന്നു. തുടർന്നാണ് സൂര്യകലയെ വിവാഹം കഴിച്ചത്. സൂര്യകലക്കും ആദ്യബന്ധത്തിൽ ആൺകുട്ടിയുണ്ട്.
അബദ്ധത്തിൽ വീണ് മരിച്ചതായാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് സേലയൂർ പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ സൂര്യകല കുറ്റം സമ്മതിക്കുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു. പെൺകുട്ടിയുടെ മൃതദേഹം താമ്പരം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.