ആഗ്ര: കോവിഡ് വൈറസ് ബാധിച്ച് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുകയായിരുന്ന യുവാവ് ആശുപത്രിയിൽ നിന്നും ഒാടിരക്ഷപ്പെട്ടത് പരിഭ്രാന്തി പരത്തി. ഉത്തർപ്രദേശിലെ ആഗ്രയിലുള്ള എസ്.എൻ.എം.എസി മെഡിക്കൽ കോളജിലാണ് സംഭവം നടന്നത്. പിന്നാലെ റാപിഡ് റെസ്പോൺസ് ടീമും പൊലീസും നടത്തിയ ഒരു മണിക്കൂർ നീണ്ട ശക്തമായ തിരച്ചിലിനൊടുവിൽ 35കാരനെ കണ്ടെത്തി.
എന്നാൽ, കാരണം തിരക്കിയ പൊലീസിന് കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. പാൻമസാല കിട്ടാതെ തരിച്ചുപോയത് കൊണ്ടാണത്രേ ഇടംവലം നോക്കാതെ ആശുപത്രിയിൽ നിന്ന് മുങ്ങിയത്. ഗാന്ധി നഗറിലുള്ള സുഹൃത്തിെൻറ ബന്ധുവിെൻറ വീട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്.
ആശുപത്രിക്ക് സമീപത്തുള്ള കടകളെല്ലാം ലോക്ഡൗൺ കാരണം അടച്ചതിനാ്യ യുവാവ് ഗാന്ധി നഗറിലേക്ക് പോവുകയായിരുന്നു. സുഹൃത്തിെൻറ വീട്ടിലെത്തി ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. എന്തായാലും, സുഹൃത്തിെൻറ ബന്ധുക്കളെ ഹോം ക്വാറൻറീനിലാക്കിയിട്ടുണ്ട്.
എസ്.എൻ.എം.സി ആശുപത്രി പ്രിൻസിപ്പൾ ഡോ. സഞ്ജയ് കാല സംഭവത്തിൽ പ്രതികരണവുമായി എത്തി. പാൻമസാല ചവക്കുന്നതിെൻറ ആസക്തിയുള്ളതിനാലാണ് താൻ ഒാടിരക്ഷപ്പെട്ടതെന്ന് അയാൾ പറഞ്ഞുവെന്നും നിലവിൽ ശക്തമായ സുരക്ഷയിലാണ് അയാളെ െഎസൊലേഷൻ വാർഡിൽ പാർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രോഗിക്ക് മാനസിക പ്രശ്നങ്ങളുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.