ന്യൂഡൽഹി: വ്യാഴാഴ്ച ഒരാൾക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ ് -19 ബാധിതരുടെ എണ്ണം 30 ആയി ഉയർന്നു. ഇറാനിൽ നിന്നെത്തിയ ഗൈസാബാദ് സ്വദേശിക്കാണ് വൈറസ ് ബാധ കണ്ടെത്തിയത്. അതിനിടെ, സംസ്ഥാനത്തെ പ്രൈമറി സ്കൂളുകൾ 31 വരെ അടച്ചിട്ടതായി ഡൽ ഹി ഉപമുഖ്യമന്ത്രി മനീഷ സിസോദിയ അറിയിച്ചു. രാജ്യതലസ്ഥാനത്ത് കോവിഡ്-19 ബാധ സ് ഥിരീകരിച്ച 14 ഇറ്റാലിയൻ പൗരന്മാരെ ഗുരുഗ്രാം മേദാംത ആശുപത്രിയിലെ ഐസൊലേഷൻ വാർഡി ലേക്ക് മാറ്റി.
ഇന്തോ-തിബത്തൻ അതിർത്തിയിലെത്തിയ വിനോദ സഞ്ചാരികളായ ഇവരുടെ ഫലം പോസിറ്റിവായതോടെയാണ് നടപടി. ഇവരുടെ കൂടെയുണ്ടായിരുന്ന ദമ്പതികളായ വിനോദസഞ്ചാരികൾ ജയ്പുർ എസ്.എം.എസ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 112 പേർ രാജ്യത്തെ വിവിധയിടങ്ങളിൽ ഐസൊലേഷൻ വാർഡുകളിലുണ്ട്. ഇവരിൽ 76 ഇന്ത്യക്കാരും 36 വിദേശികളുമുണ്ട്.
രോഗബാധ സംശയിച്ച 112 പേരുടെ രക്തപരിശോധന ഫലം നെഗറ്റിവ് ആയിരുന്നു. ഗുരുഗ്രാം ‘േപടിയെം’ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിെൻറ അടിസ്ഥാനത്തിൽ പടിഞ്ഞാറൻ ഡൽഹിയിൽ താമസിക്കുന്നവരും പേടിയെം ജീവനക്കാരുമായ അഞ്ചു പേർ നിരീക്ഷണത്തിലാണ്. രോഗിയുമായി ഇടപഴകിയെന്ന് സംശയിക്കുന്ന 91 പേരുടെ പട്ടിക തയാറാക്കുന്നുണ്ട്.
മുംബൈ വിമാനത്താവളം വഴി എത്തിയ 167 പേർ നിരീക്ഷണത്തിലാണെന്നും ഇവരിൽ ഒമ്പതു പേർ മാത്രമാണ് പ്രത്യേക വാർഡിൽ കഴിയുന്നതെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. മധ്യപ്രദേശിലെ ഖജുരാഹോയിലെത്തിയ ഒമ്പത് ഇറ്റലിക്കാെരയും കൂടെയുള്ള ഇന്ത്യക്കാരനായ ഗൈഡിനെയും രക്തസാമ്പിളുകൾ എടുത്തശേഷം ഡൽഹിക്കുപോകാൻ അനുവദിച്ചതായി കലക്ടർ ഷീലേന്ദ്ര സിങ് അറിയിച്ചു.
പ്രാഥമിക വിദ്യാലയങ്ങൾ മാർച്ച് 31 വരെ അടച്ചിടും
ന്യൂഡൽഹി: ഡൽഹിയിൽ പ്രാഥമിക വിദ്യാലയങ്ങൾ മാർച്ച് 31 വരെ അടച്ചിടുമെന്ന് എ.എ.പി സർക്കാർ. കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളും ഉടൻ അടക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
ഇന്ത്യയിൽ ഇതുവരെ 30 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 16 പേർ ഇറ്റലിയിൽ നിന്നുള്ള വിനോദസഞ്ചാരികളാണ്. കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യ-ഇ.യു സമ്മേളനം മാറ്റിവെച്ചിരുന്നു. പ്രധാനമന്ത്രിയുടെ ബ്രസൽസ് യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു.
രാജസ്ഥാനിൽ നിന്നെത്തിയ 30 അംഗ വിനോദസഞ്ചാരികളിൽ 16 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഹോളി ആഘോഷങ്ങൾ പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.