തിരുവനന്തപുരം: കോവിഡ്-19 രോഗബാധക്കുള്ള അഞ്ച് മരുന്നുകളുടെ ക്ലിനിക്കൽ പരീക്ഷണത്തിന് ആയുഷ് മന്ത്രാലയം. രോഗം ബാധിക്കാൻ വളരെയധികം സാധ്യതയുള്ള വിഭാഗത്തിനിടയിൽ പ്രതിരോധശക്തി നിലനിർത്താനും രണ്ടാമത് രോഗം വരുന്നത് പ്രതിരോധിക്കുന്ന ആയുർവേദ മരുന്നുകളുടെ ശക്തിയെ കുറിച്ചുള്ള പഠനവും മന്ത്രാലയം ആരംഭിച്ചു. കോവിഡിന് ഫലപ്രദമായ മരുന്ന് ആധുനിക മെഡിക്കൽ ശാഖയിൽ ഉൾപ്പെടെ ഇതുവരെ ഫലപ്രാപ്തിയിൽ എത്താതിരിക്കെയാണ് ആയുഷ് വകുപ്പ് ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലേക്ക് കടക്കുന്നത്.
രോഗലക്ഷണം കാണിക്കാതെ കോവിഡ് ബാധിതരായവർക്കും മിതമായ ലക്ഷണം കാണിച്ചവർക്കുമാണ് മരുന്നുകൾ നൽകുന്നത്. െഎ.സി.എം.ആറിെൻറ സാേങ്കതിക സഹായത്തോടെ ആയുഷ് മന്ത്രാലയം, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം, സി.എസ്.െഎ.ആർ എന്നിവ സംയുക്തമായാണ് പഠനം നടത്തുന്നത്. അശ്വഗന്ധം, ഇരട്ടിമധുരം, ചിറ്റമൃത്, പിപ്പലി എന്നീ ആയുർവേദ മരുന്നും ആയുഷ് 64 എന്ന ആയുർവേദ ഗുളികയുമാണ് നൽകുന്നത്. ആയുഷ് 64 എന്ന ഗുളിക മലേറിയക്ക് നൽകുന്ന മരുന്നാണ്.
അലോപ്പതി വിഭാഗം കോവിഡ് ബാധയും ശ്വാസകോശ അണുബാധയും രൂക്ഷമായ രോഗികൾക്ക് നൽകുന്ന ഹൈഡ്രോക്സിക്ലോറോക്വിനിെൻറ അതേഘടകങ്ങളാണ് ആയുഷ് 64 ലും അടങ്ങിയിരിക്കുന്നത്. മറ്റ് നാല് മരുന്നുകളും പ്രതിരോധ ശക്തി വർധന, ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾക്കടക്കം ഉപയോഗിക്കുന്നതാണ്. ഇവ കൂടാതെ തിരുവനന്തപുരം പാലോട് പ്രവർത്തിക്കുന്ന ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (ടി.ബി.ജി.ആർ.െഎ) ആദിവാസി സമുദായമായ കാണിക്കാരിലെ പാരമ്പര്യ വൈദ്യന്മാർ കോവിഡിന് സമാനമായ ലക്ഷണങ്ങൾ കാണിക്കുന്ന അസുഖത്തിന് നൽകുന്നതും ഫലപ്രദമെന്ന് കണ്ടതുമായ പച്ചമരുന്നിെൻറ ഘടകങ്ങൾ ശേഖരിച്ച് നടത്തുന്ന ഗവേഷണവും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.