ബംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് 10 ദിവസത്തിനുള്ളിൽ ബംഗളൂരു നഗരത്തിൽ പുതുതായി 175 കണ്ടെയ്ൻമെൻറ് േസാണുകൾ. ജൂൺ ഏഴിന് 16 കണ്ടെയ്ൻമെൻറ് സോണുകളായിരുന്നു ബംഗളൂരു നഗരത്തിലുണ്ടായിരുന്നത്. തൊട്ടടുത്ത ദിവസം ഇത് 56ലേക്ക് ഉയർന്നു. ജൂൺ 14ന് ഞായറാഴ്ച കണ്ടെയ്ൻമെൻറ് സോണുകളുടെ എണ്ണം 142 ആയി ഉയർന്നു. ജൂൺ 15ന് ഇത് 191ലെത്തി.
കണ്ടെയ്ൻമെൻറ് സോണുകൾ നിർണയിക്കുന്നതിലെ മാനദണ്ഡം മാറ്റിയതോടെയാണ് കൂടുതൽ നിയന്ത്രിത മേഖലകൾ നഗരത്തിൽ വന്നത്. ഇതോടൊപ്പം നഗരത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നുവെന്ന സൂചനയുമാണ് സോണുകളുടെ വർധന നൽകുന്നത്. നഗരത്തിെൻറ ഭൂരിഭാഗം മേഖലയിലും ഇപ്പോൾ കോവിഡ് റിപ്പോർട്ട് ചെയ്തതായി ബി.ബി.എം.പി ഉദ്യോഗസ്ഥർ പറഞ്ഞു.
നേരത്തേ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആളുടെ താമസസ്ഥലമോ സ്ഥാപനമോ ഉൾപ്പെടുന്ന 100 മീറ്റർ പരിധി മുഴുവനായും സീൽ ഡൗൺ ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ രോഗി താമസിക്കുന്ന ഫ്ലാറ്റോ തെരുവോ മാത്രമാണ് സീൽ ഡൗൺ ചെയ്യുന്നത്.
രോഗ നിയന്ത്രണത്തിനുള്ള എല്ലാ മുൻകരുതലുകളും ബി.ബി.എം.പിയിലെ 198 വാർഡുകളിലും സ്വീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടൊപ്പം ബംഗളൂരു റൂറൽ, രാമനഗര ജില്ലകളിൽ കോവിഡ് േരാഗികൾ വർധിക്കുന്നതും ബംഗളൂരു അർബനിലെ ആശുപത്രികളെ സമ്മർദത്തിലാക്കുന്നുണ്ട്.
ഈ ജില്ലകളിൽനിന്നുള്ളവരും ചികിത്സക്കായി എത്തുന്നത് ബംഗളൂരു അർബനിലെ ആശുപത്രികളിലാണ്. ഇത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളെ ബാധിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കോവിഡ് ക്ലസ്റ്റർ മേഖലയിൽ വ്യാപനം തടയാൻ പുതിയ മാർഗങ്ങൾ സ്വീകരിക്കാനാണ് ബി.ബി.എം.പിയുടെ തീരുമാനം. നിലവിൽ സംസ്ഥാനത്ത് പദരായനപുര, എസ്.കെ. ഗാർഡൻ എന്നിവ ഉൾപ്പെടെ നാലു കോവിഡ് ക്ലസ്റ്റർ മേഖലയാണുള്ളത്. വ്യാപനം നിയന്ത്രിക്കുന്നതിെൻറ ഭാഗമായാണ് കണ്ടെയ്ൻമെൻറ് സോണുകൾ വർധിപ്പിച്ചതെന്നും ഇവിടങ്ങളിൽ പരിശോധന വ്യാപകമാക്കുമെന്നും നിയന്ത്രണം കർശനമാക്കുമെന്നും ബി.ബി.എം.പി വാർ റൂം അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.