സൗത്ത് ഡൽഹിയിൽ 30കാരനായ ജഡ്ജിയെ മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്‍റെ വസതിയിലെ ശുചിമുറിയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്‍റെ പ്രാധമിക നിഗമനം.
ഡൽഹി പൊലീസിനെ മരിച്ച അമൻ കുമാർ ശർമയുടെ സഹോദരീ ഭർത്താവാണ് വിവരം ഫോൺ വിളിച്ച് അറിയിച്ചത്. അമൻ കുമാർ കർക്കാർഡൂമ കോടതിയിൽ സെക്രട്ടറിയായി നിയമിതനായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനും കൂടുതൽ അന്വേഷണത്തിനുമായി അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.