ലഖ്നോ: ഉത്തർപ്രദേശിലെ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരും നഴ്സുമാരും വൃത്തിയുള്ള ഭക്ഷണമോ താമസസൗകര്യമോ ഇല്ലാതെ ദുരിതജീവിതം നയിക്കുന്നുവെന്ന് വ്യക്തമാക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്ത്. റായ് ബറേല ി ജില്ലയിലെ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഒരു കൂട്ടം സർക്കാർ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും നേരിടുന് ന പ്രശ്നങ്ങളാണ് ചിത്രീകരിച്ച് പുറത്തുവിട്ടിരിക്കുന്നത്. വൃത്തിയില്ലാത്ത ഭക്ഷണം ലഭിക്കുന്നതിനെ കുറിച്ച ും മോശം ജീവിത സാഹചര്യങ്ങളെ കുറിച്ചും വിഡിയോ പുറത്തുവിട്ടതോടെ ഇവരെ ബുധനാഴ്ച രാത്രി സർക്കാർ ഗസ്റ്റ് ഹൗസി ലേക്ക് മാറ്റി.
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനാൽ ഇവരെ സ്വന്തം വീടുകളിലേക്ക് പറഞ്ഞയക്കാതെ ആശുപത്രികൾക്ക് സമീപമുള്ള സർക്കാർ സ്‌കൂളിൽ താമസിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സർക്കാർ സ്‌കൂളിൽ ഇവർക്ക് താമസം അനുവദിച്ചത്. വൈറസ് ബാധ സാധ്യതയുള്ള ആരോഗ്യപ്രവർത്തകർക്ക് കിടക്കാൻ ഒരു മുറിയിൽ നാലു ബെഡുകൾ വീതമാണ് ഇട്ടിരുന്നത്. രാത്രി വൈദ്യുതി ഉണ്ടായിരുന്നില്ലെന്നും ഒരു ഫാൻ പോലും പ്രവർത്തിക്കുന്നതായി ഉണ്ടായിരുന്നില്ലെന്നും ഡോക്ടർമാർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
സ്‌കൂളിൽ ഇവർക്ക് നൽകിയ സൗകര്യങ്ങൾ ചിത്രീകരിച്ച വിഡിയോയും ഡോക്ടർമാർ പങ്കുവെച്ചു. ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെ പകർത്തിയ വിഡിയോയിൽ സ്‌കൂളിൽ വൈദ്യുതി ഇല്ലാത്തും പ്രവർത്തിക്കാത്ത ഫാനുകളും പൈപ്പുകൾ പൊട്ടികിടക്കുന്ന മൂത്രപ്പുരകളും കാണാം. വൃത്തിയില്ലാത്ത കക്കൂസുകളും കുളിമുറികളുമാണ് സ്കൂളിലുള്ളതെന്നും വിഡിയോ ചിത്രീകരിച്ച ഡോക്ടർ പറയുന്നു.
ബുധനാഴ്ച ഉച്ചക്ക് അവർക്കെത്തിച്ച ഭക്ഷണത്തിെൻറ ദൃശ്യവും പുറത്തുവിട്ടു. ഭക്ഷണം പോളിത്തീൻ കവറുകളിലാക്കിയാണ് െകാണ്ടുവന്നിരുന്നത്. പൂരിയും കറിയും ഒരുമിച്ച് പൊതിഞ്ഞ് വൃത്തിയില്ലാതെയാണ് കൂട്ടിവെച്ചിരിക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു. കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമുള്ള ഭക്ഷണമാണിതെന്നും വിഡിയോ ചിത്രീകരിച്ചയാൾ പറയുന്നു.
സ്‌കൂളിൽ കഴിയുന്നവർക്കായി 20 ലിറ്റർ വെള്ളത്തിെൻറ ഒരു ബോട്ടിലാണ് നൽകിയത്. ഒരു മുറിയിൽ നാലുപേർ കഴിയുന്നതും േബ്ലാക്കായ കക്കൂസുകൾ ഉപയോഗിക്കാൻ കഴിയില്ലെന്നറിയിച്ചതോടെ മൊബൈൽ ടോയ്ലറ്റ് സ്ഥാപിച്ചതും ഡോക്ടർ വിഡിയോയിൽ വിശദീകരിക്കുന്നു.
ഡോക്ടർമാരുടെ പരാതി ലഭിച്ചയുടൻ ഇവരെ സർക്കാർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതായി മെഡിക്കൽ ഓഫീസർ ഡോക്ടർ എസ്.കെ ശർമ അറിയിച്ചു. ഇവർക്ക് ചൂടുള്ള ഭക്ഷണം നൽകുന്നതിനായി പ്രത്യേക അടുക്കളയും സജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.