ലഖ്നോ: ഉത്തർപ്രദേശിെൻറ തലസ്ഥാനമായ ലഖ്നോവിലെ വൈകുണ്ഡ് ധാം ശ്മശാനത്തിൽ കൂട്ടച്ചിതകളാണ് ഇപ്പോൾ ഉയരുന്നത്. എരിഞ്ഞടങ്ങുന്നത് കോവിഡ് ബാധിച്ച് മരിച്ച നിരാലംബരായ നൂറുകണക്കിന് മനുഷ്യരുടെ ശരീരങ്ങൾ. നിയന്ത്രണങ്ങളില്ലാതെ കുതിച്ചുയരുന്ന കോവിഡ് മരണങ്ങൾ. ആശുപത്രികളിൽ കിടക്കകൾ കിട്ടാനില്ലാതെ രോഗികൾ അലയുന്നു. ഒാക്സിജനോ ആംബുലൻസോ പോലുമില്ല. നിലവിളിക്കുന്ന മനുഷ്യർ പലയിടത്തെയും കാഴ്ച. രോഗികൾക്ക് ആശ്വാസമേകേണ്ട അധികൃതർ എളുപ്പത്തിൽ കണ്ടുപിടിച്ച പോംവഴിയാണ് ഞെട്ടിപ്പിക്കുന്നത്. വൈകുണ്ഡ് ധാം ശ്മശാനത്തിലെ അഗ്നിക്കാഴ്ചകൾ മറയ്ക്കാൻ തിരക്കിട്ട് തകരപ്പാളികൾകൊണ്ട് മതിൽ പണിയുന്നു.
യു.പിയിൽ പിടിത്തംവിട്ട് കുതിച്ചുയരുന്ന കോവിഡ് മരണങ്ങളുടെ വാർത്തകളും കൂട്ടച്ചിതകളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു തുടങ്ങിയതോടെയാണ് കാഴ്ചകൾ മറയ്ക്കാൻ അധികൃതർ തുനിഞ്ഞിറങ്ങിയത്. വൈകുണ്ഡ് ശ്മശാനത്തിൽ 124 ശരീരങ്ങളാണ് ചിതയിൽ എരിഞ്ഞതെന്ന് പി.ടി.െഎ റിപ്പോർട്ടു ചെയ്യുന്നു. ശവങ്ങൾ കൂട്ടത്തോടെ എരിയുന്ന കാഴ്ച സോഷ്യൽ മീഡിയയിൽ പടർന്നുപിടിച്ചത് തൊട്ടുടനെയാണ്. ശരാശരി 20 മൃതദേഹങ്ങൾ സംസ്കരിക്കുന്ന വൈകുണ്ഡ് ധാമിൽ 130 ഉം 10 മൃതദേഹങ്ങൾ സംസ്കരിക്കുന്ന ഗുല്ലല ഘട്ടിൽ 120 ഉം ചിതകളാണ് ഇപ്പോൾ എരിയുന്നത്. അധികൃതരുടെ അനാസ്ഥ പുറത്തായതോടെ അത് മറയ്ക്കാനായി തകരം കൊണ്ട് വേലി പണിയുന്നതിെൻറ വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധി അടക്കമുള്ള നിരവധി കോൺഗ്രസ് നേതാക്കൾ ഇൗ കാഴ്ചമറയ്ക്കലിെൻറ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. യാഥാർഥ്യങ്ങൾ മറയ്ക്കുകയല്ല, അടിയന്തരമായി ഇടപെടുകയാണ് വേണ്ടതെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം മുൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഗുജറാത്ത് സന്ദർശിച്ചപ്പോൾ അഹ്മദാബാദിലെ ചേരികളുടെ കാഴ്ചകൾ മറയ്ക്കാൻ കൂറ്റൻ മതിൽ കെട്ടിയതിനോടാണ് ഇൗ സംഭവത്തെ പലരും സാദൃശ്യപ്പെടുത്തിയത്. ശ്മശാനത്തിനരികിലേക്ക് ചെല്ലുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന നോട്ടീസ് പതിച്ചതായി എൻ.ഡി ടി.വി റിപ്പോർട്ടു ചെയ്യുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യു.പിയിൽ 20,510 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതായും ബെഡുകൾ കിട്ടാനില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
ലഖ്നോ: ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നോവിൽ കോവിഡ് രോഗികൾക്ക് രണ്ട് ആശുപത്രികൾ നിർമിക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒക്ക് നിർദേശം നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ലഖ്നോവിലെത്തി. ഒാരോ ആശുപത്രിയിലും 300 വീതം ബെഡുകളുണ്ടാകും. യു.പിയിൽ വ്യാഴാഴ്ച കോവിഡ് ബാധിച്ച് 104 പേർ മരിച്ചിരുന്നു. ഇതോടെ ആകെ മരണം 9,480 ആയി. 22,439 പേർക്കു കൂടി രോഗം ബാധിച്ചതോടെ രോഗികളുടെ എണ്ണം 7,66,360 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.