ന്യൂഡൽഹി: കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ആശ്വാസം പകരുന്ന കണക്കുകൾ പുറത്ത്. രാജ്യത്തെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും കുറയുകയാണെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാകും. നിലവിൽ 201,632 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 2046 പേരുടെ കുറവുണ്ടായി.
15,981 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 34,053,573 ആയി ഉയർന്നു. 166 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 451,980 ആയി ഉയർന്നു.
മാർച്ച് 2020ന് ശേഷം ഇതാദ്യമായാണ് ആക്ടീവ് കേസുകളുടെ എണ്ണത്തിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. 98.07 ശതമാനമാണ് രാജ്യത്തെ രോഗമുക്തിനിരക്ക്. 9,23,003 കോവിഡ് പരിശോധനയാണ് കഴിഞ്ഞ ദിവസം മാത്രം നടത്തിയത്. ഇതോടെ ആകെ 58,98,35,258 പരിശോധനകൾ നടത്തിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് വാക്സിൻ വിതരണവും ത്വരിതഗതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.