ന്യൂഡൽഹി: ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളെ വാഹനത്തിൽ കടത്തുന്നതിനിടെ അറസ്റ്റിലായ ജമ്മു-കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിങ്ങിനെ മേയ് 18ന് ഹാജരാക്കാൻ ഡൽഹി കോടതി നിർദേശിച്ചു. ഇതിനായി പ്രത്യേക ജഡ്ജി എം.കെ. നാഗ്പാൽ പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചു. ഈ വർഷം ജനുവരിയിലാണ് ഡി.എസ്.പി ദേവീന്ദർ സിങ്ങിനെ ശ്രീനഗർ-ജമ്മു ഹൈവേയിൽ പിടികൂടിയത്.
ഇദ്ദേഹം ഇപ്പോൾ ജമ്മു-കശ്മീരിലെ ഹിരാ നഗർ ജയിലിലാണുള്ളത്. അറസ്റ്റിലായ ജാവേദ് ഇഖ്ബാൽ, സയിദ് നവീദ് മുഷ്താഖ്, ഇംറാൻ ഷാഫി മിർ എന്നിവരെ ഹാജരാക്കാനും െപ്രാഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചു. ദേവീന്ദർ സിങ്ങിനെ സസ്പെൻഡ് ചെയ്തിരുന്നു. ഡൽഹി ഉൾപ്പെടെ സ്ഥലങ്ങളിൽ ഭീകരാക്രമണത്തിനും പ്രമുഖ വ്യക്തികളെ വധിക്കാനും സയിദ് നവീദ് മുഷ്താഖും മറ്റുള്ളവരും ആസൂത്രണം നടത്തിയതായി പൊലീസ്, കോടതിയെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.