അംബാല: ഹരിയാനയിൽ 60കാരിയുടെ ശവസംസ്കാര ചടങ്ങിന് നേരെ പ്രദേശവാസികളുടെ കല്ലേറ്. ശ്വാസതടസം മൂലം മരിച്ച സ്ത്ര ീക്ക് കോവിഡ് ഉണ്ടായിരുന്നെന്ന സംശയത്തെ തുടർന്നാണ് ജനങ്ങൾ ശവസംസ്കാരത്തിനെതിരെ പ്രതിഷേധിക്കുകയും പൊലീ സിനും ഡോക്ടർമാർക്കും നേരെ കല്ലെറിയുകയും ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ലോക്ഡൗൺ ലം ഘിച്ച് ജനങ്ങൾ കൂട്ടം കൂടുകയും കല്ലേറ് തുടരുകയും ചെയ്തതോടെ ജനങ്ങളെ പിരിച്ചുവിടാൻ പൊലീസിന് ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വന്നു. ജനങ്ങൾ പിരിഞ്ഞുപോയതിനു ശേഷമാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. മരിച്ച സ്ത്രീയുടെ സ്രവം കോവിഡ് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഫലത്തിനായി കാത്തിരിക്കുകയാണ്.
‘‘സ്ത്രീക്ക് ആസ്മയുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് വന്നു. ചികിത്സയിലിരിക്കെ അവർ മരിച്ചു. കോവിഡ് 19 പരിശോധനക്ക് വേണ്ടി സാമ്പ്ൾ ശേഖരിക്കുകയും നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ശവസംസ്കാരത്തിന് വേണ്ടി ജില്ലാ ഭരണകൂടം നിർദേശിച്ച സ്ഥലത്ത് മൃതദേഹം എത്തിച്ചു നൽകുകയുമായിരുന്നു.’’ -സിവിൽ സർജൻ ഡോ.കുൽദീപ് സിങ് പറഞ്ഞു.
കോവിഡ് സംശയിക്കുന്നയാളിേൻറയുംരോഗം സ്ഥിരീകരിച്ചവരുടെയും ശവസംസ്കാരത്തിനുള്ള നടപടിക്രമങ്ങൾ സമാനമാണ്. എല്ലാവിധ സുരക്ഷാ മുൻകരുതലുകളും ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടുണ്ടെന്നും ഗ്രാമവാസികൾ അനാവശ്യമായാണ് ശവസംസ്കാരത്തെ എതിർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളെ അനുനയിപ്പിക്കാനുള്ള തങ്ങളുടെ ശ്രമം നിഷ്ഫലമാവുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
‘‘എല്ലാവിധ സുരക്ഷ മുൻകരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്ന് അറിയിച്ച് അവരെ അനുനയിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷെ അവർ ശ്രദ്ധിച്ചില്ല. ഇടനെ അവർ ഡോക്ടർമാർക്കും പൊലീസുകാർക്കും നേരെ കല്ലെറിയാൻ തുടങ്ങി.അവർ ആംബുലൻസിനും കേടുവരുത്തി. ജനക്കുട്ടത്തെ പിരിച്ചുവിടാൻ ഞങ്ങൾക്ക് കുറച്ച് ബലം പ്രയോഗിക്കേണ്ടതായി വന്നു.’’ -അംബാല കണ്ടോൺമെൻറ് ഡി.എസ്.പി രാം കുമാർ പറഞ്ഞു. ലോക്ഡൗൺ ലംഘിച്ചതിനും പൊലീസിനെയും ഡോക്ടർമാരെയും കല്ലെറിഞ്ഞതിനും ഗ്രാമീണർക്കെതിരെ കേസെടുത്തതായും ഡി.എസ്.പി കൂട്ടിച്ചേർത്തു.
അംബാലയിൽ12 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ച ഹരിയാനയിൽ 289 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.