മന്ത്രി തേജ് പ്രതാപിന്റെ വകുപ്പുതല യോഗത്തിൽ ലാലു പ്രസാദ് യാദവിന്റെ മരുമകൻ പങ്കെടുത്തതിനെ ചൊല്ലി വിവാദം

പട്ന: മന്ത്രി തേജ് പ്രതാപിന്റെ വകുപ്പുതല യോഗത്തിൽ ലാലു പ്രസാദ് യാദവിന്റെ മരുമകൻ ശൈലേഷ് കുമാർ പങ്കെടുത്തതിനെ ചൊല്ലി വിവാദം. യോഗത്തിൽ നിന്നുള്ള ശൈലേഷ് കുമാറിന്റെ ചിത്രങ്ങൾ വൈറലായതോടെ ആർ.ജെ.ഡിക്കെതിരെ രൂക്ഷ വിമർശവുമായി ബി.ജെ.പി രംഗത്തെത്തി.

ആഗസ്റ്റ് 16നാണ് നിതീഷ് കുമാർ മന്ത്രിസഭയിൽ പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രിയായി തേജ് പ്രതാപ് സത്യപ്രതിജ്ഞ ചെയ്തത്. പിറ്റേ ദിവസം ആരണ്യഭവനിൽ സംഘടിപ്പിച്ച വകുപ്പിന്റെ അവലോകന യോഗത്തിൽ തേജ് പ്രതാപിന്റെ ഭാര്യാസഹോദരൻ പങ്കെടുത്തിരുന്നു. ആഗസ്റ്റ് 18ന്, തേജ് പ്രതാപ് ബിഹാർ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമ്പോൾ ശൈലേഷ് കുമാറും കൂടെയുണ്ടായിരുന്നു. രണ്ട് യോഗങ്ങളുടെയും വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ശൈലേഷ് കുമാർ എന്തടിസ്ഥാനത്തിലാണ് യോഗങ്ങളിൽ പങ്കെടുത്തതെന്ന ചോദ്യവുമായി ബി.ജെ.പി രംഗത്തുവന്നത്.

Tags:    
News Summary - Controversy over Lalu Prasad Yadav's son-in-law attending Minister Tej Pratap's departmental meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.