ജയ്പൂർ: രാജസ്ഥാൻ നഗരസഭകളിലെ അന്തിമ ചിത്രം വ്യക്തമായപ്പോൾ കോൺഗ്രസിന് മേൽക്കൈ. ആകെയുള്ള 90 എണ്ണത്തിൽ 48 എണ്ണത്തിലും കോൺഗ്രസ് ചെയർമാൻമാരാണ്. ബി.ജെ.പിക്ക് 37 എണ്ണം മാത്രമേ നേടാനായുള്ളൂ.
ജനുവരി 31നാണ് തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നത്. ആകെയുള്ള 3,035 വാർഡുകളിൽ 3,034 വാർഡുകളിലെ ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസ് 1,197വാർഡുകളിലും ബി.ജെ.പി 1,141വാർഡുകളിലുമാണ് വിജയിച്ചത്. സ്വതന്ത്രർ 633 വാർഡുകളിൽ വിജയിച്ചിരുന്നു.
സ്വതന്ത്രരുടെ പിന്തുണയോടെയാണ് കോൺഗ്രസ് പല നഗരസഭകളിലും ഭരണം ഉറപ്പാക്കിയത്. വിജയത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് രാജസ്ഥാൻ പി.സി.സി പ്രസിഡന്‍റ് ഗോവിന്ദ് സിങ് നന്ദി പറഞ്ഞു. എൻ.സി.പിയും രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയും ഓരോ നഗരസഭകളിലും ഭരണം പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.