ഭോപ്പാൽ: മധ്യപ്രദേശ് സർക്കാറിൽ നിന്ന് രാജിവെച്ച ആറ് മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നിയമസഭാ സ്പീക്കർ പരാതി നൽകി. രാജികത്ത് നൽകിയ ആറു മന്ത്രിമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം അേയാഗ്യരാക്കണം എന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. രാജിവെച്ച 22 എം.എൽ.എമാരെയും വിളിച്ചുവരുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
തുൾസി സിലാവത്, ഗോവിന്ദ് സിങ് രജ്പുത്, ഡോ. പ്രഭുറാം ചൗധരി, ഇമർതി ദേവി, പ്രദ്യുമ്ന സിങ് തോമർ, മഹേന്ദ്ര സിങ് സിസോദിയ എന്നീ മന്ത്രിമാരാണ് രാജിവെച്ചത്. രാജികത്ത് നൽകിയ ഇവർ തിങ്കളാഴ്ച മുതൽ പാർട്ടിയുമായി ബന്ധപ്പെടാതെ ബംഗളൂരുവിൽ അജ്ഞാത കേന്ദ്രത്തിൽ കഴിയുകയാണ്.
രാജി സമർപ്പിച്ച എം.എൽ.എമാരെ വിളിച്ചുവരുത്തുമെന്നും രാജിക്കത്ത് പരിശോധിക്കുമെന്നും സ്പീക്കർ എൻ.പി പ്രജാപതി അറിയിച്ചു.
ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതോടെ ആറു മന്ത്രിമാരുൾപ്പെടെ 22 എം.എൽ.എമാർ രാജികത്ത് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.