ബംഗളൂരു: വിപ്പ് ലംഘിച്ച നാല് വിമത എം.എൽ.എമാരെ അയോഗ്യരാക്കണമെ ന്നാവശ്യപ്പെട്ട് കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ സ് പീക്കർക്ക് കത്ത് നൽകി. സഖ്യസർക്കാറിൽ അതൃപ്തി പ്രകടിപ്പിച്ചുനിൽക്കുന്ന കോൺഗ്രസ് എം.എൽ.എമാരായ രമേശ് ജാർക്കിഹോളി, എൻ. നാഗേന്ദ്ര, മഹേഷ് കുമത്തള്ളി, ഉമേഷ് ജാദവ് എന്നിവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്നാ ണ് ആവശ്യം. ബി.ജെ.പിയുടെ ഒാപറേഷൻ താമരയുടെ ഭാഗമായി നാലുപേരും മുംബൈയിലെ ഹോട്ടലിലാണെന്നാണ് വിവരം.
വൈകാതെ ഇവർ രാജിവെക്കുമെന്നും സൂചനയുണ്ട്. എന്നാൽ, എം.എൽ.എമാർ രാജിവെച്ചാലും അത് സ്വീകരിക്കാതെ ഇവർക്കെതിരെ സ്പീക്കർ അയോഗ്യതാ നടപടി സ്വീകരിച്ചേക്കും. നടപടി നേരിടുന്ന എം.എൽ.എമാരിൽ ഉമേഷ് ജാദവിനെ ലോക്സഭ തെരഞ്ഞെടുപ്പിൽ കലബുറഗി മണ്ഡലത്തിൽ കോൺഗ്രസിെൻറ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെക്കെതിരെ മത്സരിപ്പിക്കുമെന്ന് കഴിഞ്ഞദിവസം ബി.ജെ.പി നേതാവ് പറഞ്ഞിരുന്നു.
ഗോഖക് എം.എൽ.എയും മുൻ മന്ത്രിയുമായ രമേശ് ജാർക്കിഹോളി മുംബൈയിലുണ്ടെന്ന് സഹോദരനും മന്ത്രിയുമായ സതീഷ് ജാർക്കിഹോളി വെളിപ്പെടുത്തിയിരുന്നു. ഇവരെ കൂടാതെ കെ.ആർ പേട്ട് മണ്ഡലത്തിലെ ജെ.ഡി.എസ് എം.എൽ.എ നാരായണ ഗൗഡയും എം.എൽ.എയെ റിസോർട്ടിൽ മർദിച്ച കേസിൽ അന്വേഷണം നേരിടുന്ന കാംബ്ലി എം.എൽ.എ ജെ.എൻ. ഗണേശും ബി.ജെ.പി വലയത്തിലാണെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.