ന്യൂഡൽഹി: ബാബരി ഭൂമി തർക്ക കേസിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതൃത്വം. പാർട്ടി എല്ലാ സമ യത്തും രാമക്ഷേത്രത്തെ അനുകൂലിച്ചിരുന്നു. സുപ്രീംകോടതി വിധിയോടെ രാമക്ഷേത്ര വിഷയമുയർത്തിയുള്ള മതരാഷ്ട്രീ യത്തിന് അന്ത്യമാവുകയാണെന്നും പാർട്ടി വ്യക്തമാക്കി.
സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി വർക്കിങ് ക മ്മിറ്റി ചേർന്ന് സുപ്രീംകോടതി വിധിയെ കുറിച്ച് ചർച്ച നടത്തും. ഇതിന് ശേഷം രാമക്ഷേത്ര നിർമ്മാണത്തിലും സുപ്രീംകോടതി വിധിയിലും പ്രമേയം പാസാക്കുമെന്നും പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല അറിയിച്ചു.
സുപ്രീംകോടതി വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. പരസ്പര ബഹുമാനവും സമൂഹത്തിൽ സമാധാനവും കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും കോൺഗ്രസ് പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് രാമക്ഷേത്രത്തിന് അനുകൂലമാണ് പാർട്ടിയെന്ന് നിലപാട് സുർജേവാല വ്യക്തമാക്കിയത്.
സാഹോദര്യവും സ്നേഹവും നിലനിർത്തേണ്ട സമയം
സുപ്രീംകോടതി വിധി എല്ലാവരും ബഹുമാനിക്കണമെന്നും ഐക്യം തകരാതെ കാക്കണമെന്നും രാഹുൽ ഗാന്ധി. സാേഹാദര്യവും പരസ്പരവിശ്വാസവും സ്നേഹവും നിലനിർത്തേണ്ട സമയമാണിത്. കോടതിയുടെ വിധി ആദരിക്കുന്നതിനൊപ്പം, പരസ്പര സാഹോദര്യം നിലനിർത്തുകയും വേണമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.