മുംബൈ: മഹാരാഷ്ട്ര ത്രികക്ഷി സർക്കാറിൽ മന്ത്രിസ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.എൽ.എ സംഗറാം തോപ്തെയുടെ അനുയായികൾ പാർട്ടി ഓഫീസ് അടിച്ചു തകർത്തു. പൂനെ ശിവജി നഗറിലുള്ള കോൺഗ്രസ് ഭവനാണ് പാർട്ടി പ്രവർത്തകർ തരിപ്പണമാക്കിയത്. മുദ്രാവാക്യം വിളിച്ചെത്തിയ വിദ്യാർഥി, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ കമ്പ്യൂട്ടറും ടെലിവിഷനും ഫർണിച്ചറുകളും ഉൾപ്പെടെ ഓഫീസിലെ മുഴുവൻ വസ്തുക്കളും നശിപ്പിച്ചു.
മന്ത്രിസഭ പുനഃസംഘടനയിലും തോപ്തെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് സോലാപൂരിലെ യൂത്ത് കോൺഗ്രസ് സെക്രട്ടറി രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പ്രവർത്തകരും രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തി.
പാർട്ടി ഓഫീസ് തകർത്ത സംഭവം അന്വേഷിക്കുെമന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ബാലാസാഹിബ് തോറത് അറിയിച്ചു.
ഉദ്ദവ് താക്കറെ മന്ത്രിസഭ പുനഃസംഘടനക്ക് ശേഷം മുതിർന്ന എൻ.സി.പി നേതാവും മജൽഗാവ് എം.എൽ.എയുമായ പ്രകാശ് സോളങ്കിയും രാജി സന്നദ്ധത അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.