ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ തുടർന്ന് സ്വയം പിന്മാറ്റം പ് രഖ്യാപിച്ച് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾവലിഞ്ഞു നിൽക്കുന്ന കോൺഗ്രസ് പലവിധ പ ്രതിസന്ധികളുടെ ചുഴിയിൽ. പാർട്ടി അധികാരത്തിലിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, പ ഞ്ചാബ് എന്നിവിടങ്ങളിൽ മുഖ്യമന്ത്രിമാരുമായി പ്രമുഖ നേതാക്കൾ കടുത്ത ഉടക്കിൽ. കർ ണാടകത്തിലെ സഖ്യകക്ഷി സർക്കാറിെൻറ ഭാവി തുലാസിൽ. ഇതിനുപിന്നാലെ തെലങ്കാനയിൽ പാർട്ടി എം.എൽ.എമാർ ബഹുഭൂരിപക്ഷം മറുകണ്ടം ചാടാനുള്ള നീക്കത്തിൽ. മഹാരാഷ്ട്രയിലും കൊഴിഞ്ഞുപോക്ക്.
പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും മന്ത്രി നവ്ജോത് സിങ് സിദ്ദുവുമായി പൊരിഞ്ഞ അടിയാണ്. വ്യാഴാഴ്ച നടന്ന മന്ത്രിസഭ യോഗത്തിൽ പെങ്കടുക്കാൻ സിദ്ദു കൂട്ടാക്കിയില്ല. പഞ്ചാബിൽ താനാണോ, സിദ്ദുവാണോ പാർട്ടിയിൽ വേണ്ടതെന്ന് തീരുമാനിക്കാൻ ഹൈകമാൻഡിന് മുഖ്യമന്ത്രി നൽകിയ ‘അന്ത്യശാസനം’ നിലനിൽക്കേയാണ് സിദ്ദുവിെൻറ പെരുമാറ്റം.
തെലങ്കാനയിലെ 18ൽ 12 എം.എൽ.എമാരും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നയിക്കുന്ന തെലങ്കാന രാഷ്ട്രസമിതിയിലേക്ക് ചാടിക്കഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തള്ളിക്കയറ്റം കണ്ട സംസ്ഥാനമാണ് തെലങ്കാന. സ്വന്തം നില ഭദ്രമാക്കാൻ ചന്ദ്രശേഖര റാവു കോൺഗ്രസിെൻറ എം.എൽ.എമാരെ ചാക്കിട്ടുപിടിക്കുകയായിരുന്നെന്ന് പി.സി.സി അധ്യക്ഷനും ഒപ്പമുള്ള ചുരുക്കം എം.എൽ.എമാരും കുറ്റപ്പെടുത്തുന്നു. രാജസ്ഥാനിൽ മുഖ്യമന്ത്രിയെ മാറ്റണമെന്ന മുറവിളി ശക്തമായി. മുഖ്യമന്ത്രി ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സചിൻ പൈലറ്റും തമ്മിലുള്ള പോര് സന്ധിയില്ലാത്ത വിധം വളരുന്നതിെൻറ തുടർച്ചയാണിത്.
വൈഭവ് ലോക്സഭ തെരഞ്ഞെടുപ്പിൽ 2.7 ലക്ഷം വോട്ടിന് മുഖ്യമന്ത്രിയുടെ തന്നെ തട്ടകത്തിൽ മകൻ വൈഭവ് തോറ്റതടക്കം സമ്പൂർണ പരാജയമാണ് രാജസ്ഥാനിൽ കോൺഗ്രസ് ഏറ്റുവാങ്ങിയത്. മധ്യപ്രദേശിൽ മുഖ്യമന്ത്രിസ്ഥാനം കൊതിച്ച ജ്യോതിരാദിത്യ സിന്ധ്യയെ മാറ്റിനിർത്തി കമൽനാഥിന് ആ സീറ്റ് കൊടുക്കാൻ ഹൈകമാൻഡ് തീരുമാനിച്ചത് കടുത്ത സമ്മർദത്തിനൊടുവിലാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ സിന്ധ്യ അടക്കം തോറ്റതിനുപിന്നാലെ, നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലിരിക്കുന്ന കോൺഗ്രസ് സർക്കാർ കുതിരക്കച്ചവട സാധ്യതകൾക്കു നടുവിലാണ്.
മഹാരാഷ്ട്രയിൽ പ്രമുഖ നേതാവും എം.എൽ.എയുമായ രാധാകൃഷ്ണ വീെഖെ പാട്ടീൽ കോൺഗ്രസ് വിട്ടത് കഴിഞ്ഞ ദിവസമാണ്. പോക്ക് ബി.ജെ.പിയിലേക്ക്. പാട്ടീലിെൻറ മകൻ സുജയ് അഹ്മദ്നഗർ മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ബി.ജെ.പി ടിക്കറ്റിലാണ്. 10 വരെ പാർട്ടി എം.എൽ.എമാർ ബി.ജെ.പിയുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് വിമത എം.എൽ.എയായ അബ്ദുൽ സത്താൻ പറയുന്നത്. കർണാടകത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഡൽഹിയിൽനിന്ന് കെ.സി. വേണുഗോപാൽ കഴിഞ്ഞദിവസം ബംഗളൂരുവിൽ പറന്നെത്തിയതൊഴിച്ചാൽ, മറ്റിടങ്ങളിലെങ്ങും ഹൈകമാൻഡിെൻറ ഇടപെടൽ ഉണ്ടായിട്ടില്ല. തോൽവിയോടെ പാർട്ടി മരവിച്ച മട്ടിലാണ്.
വേണുഗോപാൽ എത്തിയെങ്കിലും കർണാടക പ്രതിസന്ധിയാകെട്ട, നീങ്ങിയിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.