ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പ ി.ആർ) പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നും കോൺഗ്രസ് പ്രവർത്തകസമിതി. പൗരത്വ പ്ര ക്ഷോഭവുമായി ബന്ധപ്പെട്ട പൊലീസ് അതിക്രമ സംഭവങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമീഷ ൻ വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.കേരളവും പശ്ചിമബംഗാളുമടക്കം പ്രതിപക്ഷ സംസ ്ഥാനങ്ങൾ എൻ.പി.ആറിനെതിരെ നിലപാട് എടുത്തിട്ടും, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ് ങൾ നിർത്തിവെക്കാൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ മടിക്കുന്നതായി വിമർശനം ഉ യർന്നിരുന്നു. ഈ സാഹചര്യത്തിലാണ് എൻ.പി.ആർ സംബന്ധിച്ച പ്രവർത്തക സമിതി ആഹ്വാനം. ഫലത്തിൽ കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, പഞ്ചാബ്്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും എൻ.പി.ആർ പ്രവർത്തനം സ്തംഭിക്കുകയാണ്. കോൺഗ്രസ് സഖ്യകക്ഷിയായ മഹാരാഷ്ട്ര സർക്കാറും ഈ വഴിക്ക് നീങ്ങിയേക്കും.
എൻ.പി.ആർ മൂടിപ്പൊതിഞ്ഞ എൻ.ആർ.സി–സോണിയ
ദേശീയ പൗരത്വപ്പട്ടിക മൂടിപ്പൊതിഞ്ഞു കൊണ്ടുവരുന്നതാണ് എൻ.പി.ആറെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പോരാട്ടത്തിനൊപ്പം കോൺഗ്രസ് ഉണ്ടായിരിക്കും. അതേസമയം, വിദ്യാർഥി പ്രക്ഷോഭത്തെ കോൺഗ്രസ് പിന്തുണച്ചില്ലെന്ന ആക്ഷേപം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിഷേധിച്ചു. പാർട്ടികൾക്ക് അതീതമായി വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് അതിേൻറതായ മാനമുണ്ട്. കാമ്പസുകളിലെ പ്രതിഷേധം വഴിത്തിരിവ് സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യം തേടുന്നത് സാന്ത്വനം
ജനവികാരവും പ്രതിഷേധവും അടിച്ചമർത്താൻ മോദിസർക്കാർ ഉരുക്കുമുഷ്ടി പ്രയോഗിക്കുന്നതിനിടയിൽ രാജ്യം തേടുന്നത് സാന്ത്വന സ്പർശമാണെന്ന് കോൺഗ്രസ്. ജമ്മു-കശ്മീർ, പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വപ്പട്ടിക, കടുത്ത സാമ്പത്തിക മാന്ദ്യം എന്നിവയുടെ കാര്യത്തിൽ സമവായം ഉണ്ടാക്കാനല്ല, ഏറ്റുമുട്ടലും അടിച്ചമർത്തലുമാണ് സർക്കാർ നയമാക്കി എടുത്തിരിക്കുന്നതെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ വിഭാഗീയ അജണ്ടകൾ മൂലം സമൂഹത്തിൽ ഭയവും അരക്ഷിതബോധവും പെരുകി. പ്രതിഷേധിക്കാനുള്ള അവകാശംപോലും സർക്കാർ അനുവദിക്കുന്നില്ല. ഹ്രസ്വകാല നേട്ടം ഉണ്ടാകുമെങ്കിലും, രാജ്യം ധ്രുവീകരണത്തിലേക്ക് നീങ്ങുന്നത് ബി.ജെ.പി സമചിത്തതയോടെ തിരിച്ചറിയണം.
സാമ്പത്തിക മാന്ദ്യം രൂക്ഷമാവുകയും തൊഴിലവസരങ്ങൾ ഇല്ലാതാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സമ്പദ്രംഗത്തെ പ്രതിസന്ധി മറികടക്കാനുള്ള കർമരേഖ സർക്കാർ ജനങ്ങളുടെ മുമ്പിൽ വെക്കണം. സാമ്പത്തിക രംഗം ഇത്രമേൽ കുഴഞ്ഞുമറിയാൻ കാരണം സർക്കാർ അത് തെറ്റായ വിധത്തിൽ കൈകാര്യം ചെയ്യുന്നതു കൊണ്ടാണ്.
സോണിയ വിളിച്ച പ്രതിപക്ഷ യോഗം നാളെ
മോദിസർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ശ്രമത്തിൽ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ നേതൃയോഗം തിങ്കളാഴ്ച ഡൽഹിയിൽ നടക്കും. പശ്ചിമബംഗാളിൽ സി.പി.എം അതിക്രമങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജി വിട്ടുനിൽക്കാനുള്ള തീരുമാനത്തിലാണ്. മുമ്പില്ലാത്ത വിധം രാജ്യം നേരിടുന്ന വെല്ലുവിളി കണക്കിലെടുത്ത് ബി.ജെ.പിയെ എതിർക്കുന്ന എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പല വിധത്തിൽ പോരാടുേമ്പാഴും എല്ലാവർക്കും ലക്ഷ്യം ഒന്നുതന്നെയാണ്. വിഭാഗീയതക്കെതിരെ പുരോഗമന ചിന്താഗതിക്കാരെ ചേർത്തു നിർത്താൻ കോൺഗ്രസ് ശ്രമിക്കും.
രാഹുൽ വിദേശത്ത്
സുപ്രധാനമായ പ്രവർത്തകസമിതി യോഗം വിളിച്ചതിനിടയിൽ മുൻഅധ്യക്ഷൻ രാഹുൽ ഗാന്ധി വിദേശയാത്രയിൽ. അദ്ദേഹം ഞായറാഴ്ച തന്നെ ഡൽഹിയിൽ തിരിച്ചെത്തി പാർട്ടി പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നാണ് ഇതേക്കുറിച്ച ചോദ്യത്തിന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല മറുപടി നൽകിയത്. ജെ.എൻ.യുവിലെ അക്രമസംഭവങ്ങളുടെ സമയത്തെന്ന പോലെ ജാമിഅയിലെ പൊലീസ് അതിക്രമത്തെ തുടർന്ന വിദ്യാർഥി പ്രക്ഷോഭസമയത്തും രാഹുൽ വിദേശത്തായിരുന്നു. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.