കോയമ്പത്തൂർ: സൂലൂരിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് പട്ടാമ്പി വല്ലപ്പുഴ സ്വദേശിയടക്കം കാർ യാത്രക്കാരായ അഞ്ചുപേർ മരിച്ചു. കെട്ടിടനിർമാണ കരാറുകാരനും വല്ലപ്പുഴ മലപ്പുറം മുട്ടിയങ്കാട്ടിൽ പരേതനായ മുഹമ്മദ്കുട്ടി-ആമിന ദമ്പതികളുടെ മകനുമായ മുഹമ്മദ് ബഷീർ (42), കൊൽക്കത്ത സ്വദേശികളും കെട്ടിടനിർമാണ തൊഴിലാളികളുമായ ഗൗരംഗ, മിഥുൻ, ഹീരുലാൽ, മാലതി മണ്ഡൽ എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലർച്ച അഞ്ചിന് കൊച്ചി-സേലം എൽ ആൻഡ് ടി ബൈപാസ് റോഡിൽ സൂലൂർ വെള്ളലൂർ പിരിവിന് സമീപം എതിരെ വന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. മുഹമ്മദ് ബഷീർ തൊഴിലാളികളുമായി വിനോദയാത്ര പോകവെയാണ് അപകടം.
കാർ പൂർണമായും തകർന്നു. തലക്ക് ഗുരുതര പരിക്കേറ്റ മുഹമ്മദ് ബഷീറിനെ സിംഗാനല്ലൂർ മൂത്തൂസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. രണ്ടുപേർ സംഭവസ്ഥലത്തും രണ്ടുപേർ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രണ്ടുദിവസം മുമ്പാണ് സഹോദരൻ അബ്ദുൽ മജീദിെൻറ മാരുതി വാഗൺആർ കാറുമായി മുഹമ്മദ് ബഷീർ പുറപ്പെട്ടത്. തിരുച്ചിയിൽനിന്ന് കേരളത്തിലേക്ക് വരുകയായിരുന്നു ലോറി.
കേസെടുത്ത സൂലൂർ പൊലീസ്, ലോറി ഡ്രൈവർ തിരുച്ചി തൊട്ടിയം ശ്രീരാമസമുദ്രം സതീഷ്കുമാറിനെ (25) അറസ്റ്റ് ചെയ്തു. മുഹമ്മദ് ബഷീറിെൻറ ഭാര്യ: റഹിയാനത്ത്. മക്കൾ: മുബഷിറ, ഹർഷദ്, മുർഷിദ, റുഫ്സിദ. മരുമക്കൾ: ആസിഫ്, മുഹമ്മദ് മുസ്തഫ. സഹോദരങ്ങൾ: മുഹമ്മദ് മുസ്തഫ, അബ്ദുൽ മജീദ്, ഹംസ, ആമിനക്കുട്ടി, സുബൈദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.