ന്യൂഡൽഹി: മുസ്ലിം സമുദായത്തിനെതിരെ വിവേചന നിലപാട് വ്യവസ്ഥ ചെയ്യുന്ന വിവാദ പൗരത്വ ഭേദഗതി ബില്ലിനെതിരെ നിയമനടപടികളിലേക്ക് നീങ്ങാനൊരുങ്ങി മുസ്ലിം ലീഗ്. രാജ്യസഭയിലും ബില്ല് പാസായാൽ നിയമത്തിെൻറ ഭരണഘടന സാധുതയെത്തന്നെ പരമോന്നത കോടതിയിൽ ചോദ്യം ചെയ്യാനാണ് ലീഗ് ആലോചിക്കുന്നത്. ലീഗ് പാർലമെൻററി പാർട്ടി ലീഡർ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിൽ ലീഗ് നേതാക്കളുടെ സംഘം ചൊവ്വാഴ്ച മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബലുമായി ചർച്ച നടത്തി.
സുപ്രീംകോടതിയിൽ സിബലിെൻറ ഓഫിസിൽ നേതാക്കൾ നേരിട്ടെത്തിയാണ് കണ്ടത്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണ് ബിെല്ലന്ന് പരക്കെ വിമർശനമുയർന്നിരുന്നു. ഭരണകക്ഷിക്ക് ഒറ്റക്ക് ഭൂരിപക്ഷമുള്ള ലോക്സഭയിലും പ്രതിപക്ഷം ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. കപിൽ സിബലുമായുള്ള ചർച്ചയിൽ എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, നവാസ് ഗനി, മുസ്ലിം ലീഗ് ദേശിയ സെക്രട്ടറി ഖുറം അനീസ് ഉമർ, സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.