14കാരിക്ക് നൽകിയ ഗർഭഛിദ്രാനുമതി ആരോഗ്യ പ്രശ്നം ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി പിൻവലിച്ചു

ന്യൂഡൽഹി: പീഡനത്തിന് ഇരയായ 14 കാരിക്ക് ഗർഭഛിദ്രം നടത്താൻ അനുവദിച്ച ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചു. പെൺകുട്ടിയുടെ ആരോഗ്യാവസ്ഥ മുൻനിർത്തിയാണ് നടപടി. കുഞ്ഞിനെ നോക്കാമെന്നും മകളുടെ ആരോഗ്യസ്ഥിതിയിൽ പേടിയുണ്ടെന്നും രക്ഷിതാക്കൾ ആശങ്ക ഉന്നയിച്ചിരുന്നു. പെൺകുട്ടിയുടെ അഭിപ്രായവും പ്രധാനമാണെന്ന് ചീഫ് ജസ്റ്റ്സ് ഡി.​വൈ. ചന്ദ്രചൂ​ഢ് പറഞ്ഞു.

പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ക്ഷേമമാണ് പ്രധാനമെന്ന് ചൂണ്ടിക്കാണിച്ച് 30 ആഴ്ച പ്രായമായ ഗർഭധാരണം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ആശുപത്രി റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം അസാധാരണമായ കേസായി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂ​ഢ് ഉൾപ്പെടെയുള്ള അഞ്ചംഗ ബെഞ്ചാണ് ഏപ്രിൽ 22 ന് ഗർഭഛിദ്രാനുമതി നൽകിയത്.

ഇന്ത്യൻ നിയമപ്രകാരം 24 ആഴ്ച പിന്നിട്ട ഗർഭം അവസാനിപ്പിക്കാൻ അനുമതി നൽകാറില്ല. സിയോൺ ആശുപത്രി ഗർഭഛിദ്രത്തെ അനുകൂലിച്ചതോടെയാണ് ആർട്ടിക്കിൾ 142 പ്രകാരം കോടതി അനുമതി നൽകിയത്. അവസാന നിമിഷം വരെ പെൺകുട്ടിക്ക് ഗർഭത്തെ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.

2021ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് പ്രകാരം അംഗീകൃത മെഡിക്കൽ പ്രാക്ടീഷണറുടെ അനുമതിയോടെ 20 ആഴ്ച വരെയുള്ള ഗർഭവും ചില സന്ദർഭങ്ങളിൽ 24 ആഴ്ച വരെയുള്ളവയും ഇല്ലാതാക്കാം. അതിന് മുകളിലുള്ള കേസുകളിൽ കോടതിയെ സമീപിക്കണം.

Tags:    
News Summary - Citing Health Concerns, Top Court Recalls Order Allowing Teen To End Pregnancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.