ഇന്ദ്രാണി മുഖർജിയെ കണ്ടത് ഓർക്കുന്നില്ല -പി. ചിദംബരം

ന്യൂഡൽഹി: ഇന്ദ്രാണി മുഖർജിയെ കണ്ടത് ഓർക്കുന്നില്ലെന്ന് ഐ.എൻ.എക്സ് മീഡിയ കേസിൽ ജയിലിൽ കഴിയുന്ന മുൻ കേന്ദ്ര ധനമ ന്ത്രി പി. ചിദംബരം. ധനമന്ത്രിയെ കാണാൻ നൂറുകണക്കിന് ആൾക്കാർ വരുമല്ലോ, സന്ദർശക രജിസ്റ്റർ പരിശോധിച്ച് ഇക്കാര്യം ഉ റപ്പാക്കാമെന്നും ഡൽഹി ഹൈകോടതിയിൽ കേസിന്‍റെ വാദത്തിനിടെ ചിദംബരം അറിയിച്ചു.

എന്നാൽ, ഇന്ദ്രാണി മുഖർജിയെ കണ ്ട ദിവസത്തെ സന്ദർശക പുസ്തകം കാണാനില്ലെന്നും അത് നശിപ്പിച്ചുവെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇന്ദ്രാണി മുഖർജിയുമായി ചിദംബരത്തിന് യാതൊരു ബന്ധവുമില്ലെന്ന അഭിഭാഷകൻ കപിൽ സിബലിന്‍റെ വാദത്തെ ഖണ്ഡിക്കുകയായിരുന്നു തുഷാർ മേത്ത.

െഎ.എൻ.എക്സ് മീഡിയ കേസിൽ മാപ്പുസാക്ഷിയാണ് ഇന്ദ്രാണി മുഖർജി. ഇന്ദ്രാണിയും ഭർത്താവ് പീറ്റർ മുഖർജിയും തുടങ്ങിയതാണ് െഎ.എൻ.എക്സ് മീഡിയ. വിദേശ നിക്ഷേപം സ്വീകരിക്കാൻ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്‍റെ സമ്മതപത്രം ലഭ്യമാക്കുന്നതിന് അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം സഹായിച്ചുവെന്നാണ് കേസ്.

ചിദംബരത്തിന്‍റെ മകൻ കാർത്തിയുടെ കമ്പനിക്ക് വിദേശ പണം വാങ്ങിയാണ് െഎ.എൻ.എക്സിന് അനുമതി നൽകിയതെന്നാണ് മൊഴി. ഇന്ദ്രാണി കുറ്റസമ്മത മൊഴി നൽകി മാപ്പുസാക്ഷിയായതിന് പിന്നാലെയാണ് ചിദംബരം അറസ്റ്റിലായത്. ആഗസ്റ്റ് 21 മുതൽ ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുകയാണ് പി. ചിദംബരം. മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ഇന്ദ്രാണി.

Tags:    
News Summary - chidambaram-destroyed-evidence-meeting-indirani-mukerjea-cbi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.