ന്യൂഡൽഹി: നക്സൽ പ്രവർത്തകരെ നേരിടാൻ സംസ്ഥാന സർക്കാറിെൻറ കൈത്താങ്ങിൽ രൂപവത്കരിക്കുകയും സുപ്രീംകോടതി നിരോധിക്കുകയുംചെയ്ത സായുധ വിഭാഗമായ സാൽവാ ജുദൂം ഛത്തിസ്ഗഢിൽ പുതിയ രൂപത്തിൽ. സി.ആർ.പി.എഫിെൻറ ‘ബസ്തരീയ വാരിയേഴ്സ്’ ആണ് പുതിയ വിവാദമായി മാറുന്നത്. പുതിയ ബറ്റാലിയെൻറ പാസിങ് ഒൗട്ട് പരേഡ് ഏതാനും ദിവസം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്, മുഖ്യമന്ത്രി രമൺസിങ് എന്നിവരുടെ സാന്നിധ്യത്തിൽ നക്സൽവിരുദ്ധ പരിശീലനകേന്ദ്രമായ അംബികാപൂരിൽ നടന്നു.
നക്സൽ സ്വാധീന മേഖലയായ ബസ്തറിൽനിന്ന് റിക്രൂട്ട് ചെയ്ത 549 പേരാണ് ബറ്റാലിയനിലുള്ളത്. ശാരീരികക്ഷമതയുടെ കാര്യത്തിലും മറ്റും ഒേട്ടറെ ഇളവുകൾ നൽകിയായിരുന്നു റിക്രൂട്ട്മെൻറ്. 44 ആഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയ പുതിയ ബറ്റാലിയനെ വൈകാതെ വിന്യസിക്കും. പ്രാദേശിക മേഖലകളും സാഹചര്യങ്ങളും ഭാഷയും അറിയാവുന്നവരുടെ ഇൗ ബറ്റാലിയൻ നക്സൽ വേട്ടക്ക് ഏറെ ഉപകരിക്കുമെന്നാണ് സി.ആർ.പി.എഫ് പറയുന്നത്.
2005ലാണ് സാൽവാ ജുദൂം രൂപവത്കരിച്ചത്. ബസ്തറിലെ മാവോവാദി ആക്രമണങ്ങൾക്കെതിരെ ആദിവാസികൾക്കിടയിൽനിന്നുതന്നെ ഉണ്ടായ സ്വയം പ്രതിരോധ സായുധസംഘമാണ് സാൽവാ ജുദൂം എന്നായിരുന്നു വിശദീകരണങ്ങൾ. ഇവർക്ക് ആയുധവും മറ്റു സഹായങ്ങളും സർക്കാർ ലഭ്യമാക്കി.
പഴയ മാവോവാദികളായിരുന്നു അധിക അംഗങ്ങളും. ഗ്രാമങ്ങളിലെത്തി കുടിലുകൾ കത്തിക്കൽ, കൊലപാതകങ്ങൾ, ബലാത്സംഗം, ആട്ടിപ്പായിക്കൽ തുടങ്ങിയ ക്രൂരതകൾവഴി കുപ്രസിദ്ധി നേടിയ സാൽവാ ജുദൂം 2011ലാണ് സുപ്രീംകോടതി നിരോധിച്ചത്. ആദിവാസികൾക്കെതിരെ ആദിവാസികളെത്തന്നെ അണിനിരത്തുകയാണ് ബസ്തരീയ ബറ്റാലിയൻ ചെയ്യുന്നത്. ബസ്തറിലെ പൊലീസ് നടപടി മുഴുവൻ ഇവരെ മറയാക്കി ചെയ്യുമെന്നാണ് സാമൂഹികപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.